ജിദ്ദ: പതിവു ചടങ്ങുകളുടെ ഭാഗമായി സൗദി ഹജ് മന്ത്രാലയ അധികൃതരുമായി ഇന്ത്യ 2024-ലെ ഹജ് കരാര്‍ ഒപ്പിടുന്നതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.
മുരളീധരനും കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി സ്മൃതി ഇറാനിയും ഞായറാഴ്ച ജിദ്ദയിലെത്തും. കൊറോണക്കു മുമ്ബ് ഇന്ത്യക്കനുവദിച്ച 1,75,000 ക്വാട്ടയാണ് ഇത്തവണയും അനുവദിച്ചിട്ടുള്ളത്. ഹജജ് തീര്‍ഥാടകരുടെ പാര്‍പ്പിടം, യാത്ര, തുടങ്ങിയവയുമായി എംബസി, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ മാസം സൗദി ഹജജ് മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുകയും അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.