കൊല്ലം: സോളാര്‍ പീഡന ഗൂഢാലോചനക്കേസ് കോടതി ഇന്ന് പരിഗണിക്കും. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കും സോളാര്‍ കേസിലെ പരാതിക്കാരിക്കും എതിരായ കേസാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്.
പ്രതികള്‍ക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന്‍റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. പരാതിക്കാരി എഴുതിയ കത്തില്‍ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തതാണെന്നുള്ള സിബിഐ റിപ്പോര്‍ട്ട്, ഹര്‍ജിക്കാരൻ ഇന്ന് കോടതിയെ അറിയിക്കും.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്നും, ഗണേഷ് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും അഡ്വ. ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.