Friday, April 26, 2024
HomeUSAലോക ഒന്നാം നമ്ബര്‍ ടെന്നിസ് താരം ആഷ്ലി ബാര്‍തി വിരമിച്ചു; വിരമിക്കല്‍ ഇരുപത്തിയഞ്ചാം വയസില്‍

ലോക ഒന്നാം നമ്ബര്‍ ടെന്നിസ് താരം ആഷ്ലി ബാര്‍തി വിരമിച്ചു; വിരമിക്കല്‍ ഇരുപത്തിയഞ്ചാം വയസില്‍

ആസ്ട്രേലിയന്‍ വനിത ടെന്നിസ് താരവും ലോക ഒന്നാം നമ്ബറുമായ ആഷ്ലി ബാര്‍തി വിരമിച്ചു. ഇരുപത്തിയഞ്ചാം വയസിലാണ് താരം ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മറ്റ് സ്വപ്നങ്ങളെ പിന്തുടരാനാണ് ടെന്നിസില്‍ നിന്ന് വിരമിക്കുന്നതെന്ന് ആഷ്ലി ബാര്‍തി പറഞ്ഞു. ഞാന്‍ വളരെ സന്തോഷവതിയാണ്, ഞാന്‍ വളരെ തയാറാണ്. ഒരു വ്യക്തിയെന്ന നിലയില്‍ ഇത് ശരിയാണെന്ന് എന്റെ ഹൃദയത്തില്‍ ഇപ്പോള്‍ എനിക്കറിയാം. ടെന്നിസ് എനിക്ക് നല്‍കിയ എല്ലാത്തിനും ഞാന്‍ വളരെ നന്ദിയുള്ളവളാണ്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു. വഴിയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും ബാര്‍തി വ്യക്തമാക്കി.

ജനുവരിയില്‍ നടന്ന ആസ്ട്രേലിയന്‍ ഓപ്പണില്‍ വിജയിച്ച ബാര്‍തി, 114 ആഴ്ചയായി ലോക ഒന്നാം നമ്ബര്‍ താരമാണ്. 2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബ്ള്‍ഡണും താരം നേടിയിരുന്നു. 44 വര്‍ഷത്തിന് ശേഷം ആസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയ ഒരു ആസ്ട്രേലിയന്‍ താരമെന്ന റെക്കോഡ് ബാര്‍തിക്കാണ്. 1978ല്‍ ആസ്ട്രേലിയക്കാരി ക്രിസ് ഒനീല്‍ ആണ് ആസ്ട്രേലിയന്‍ ഓപ്പണില്‍ അവസാനമായി കിരീടം ചൂടിയത്. 1980ല്‍ ഇവോണ്‍ ഗൂലാഗോങ്ങിന് ശേഷം വിംബ്ള്‍ഡണ്‍ ജയിക്കുന്ന ആദ്യ ആസ്ട്രേലിയക്കാരിയുമാണ് ബാര്‍തി.

ആഷ്ലി ബാര്‍തി ദ ഓള്‍റൗണ്ടര്‍

നെറ്റ്ബാളില്‍ നിന്ന് ടെന്നിസിലേക്ക്, പിന്നീട് ക്രിക്കറ്റ്, വീണ്ടും ടെന്നിസിലേക്ക് അങ്ങനെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിച്ചവളാണ് ബാര്‍തി. ക്വീന്‍സ്ലാന്‍ഡിലെ ഗോത്രവര്‍ഗ കുടുംബത്തില്‍ ജനിച്ച ബാര്‍തി നാലു വയസ്സുമുതല്‍ റാക്കറ്റേന്താന്‍ തുടങ്ങിയതാണ്. ടെന്നിസിനപ്പുറം ത‍ന്‍റെ മൂത്ത രണ്ട് സഹോദരിമാര്‍ക്കൊപ്പം നെറ്റ്ബാളും കളിക്കുമായിരുന്നു.

നെറ്റ്ബാള്‍ വനിതകളുടെ മാത്രം കളിയായതുകൊണ്ട് പുരുഷന്മാരോടും ഏറ്റുമുട്ടാം എന്ന ആഗ്രഹത്തിലാണ് ടെന്നിസില്‍ ഉറച്ചുനില്‍ക്കുന്നത്. ഐ.ടി.എഫ് ജൂനിയര്‍ സര്‍ക്യൂട്ടില്‍ കളിച്ചുതുടങ്ങിയ ബാര്‍തി 2011ലാണ് ആസ്ട്രേലിയന്‍ ഓപ്പണിന്‍റെ ജൂനിയര്‍ ഗ്രാന്‍ഡ്സ്ലാമില്‍ കളിക്കുന്നത്. ആദ്യ റൗണ്ടില്‍തന്നെ പുറത്തായെങ്കിലും അതേവര്‍ഷം വിംബ്ള്‍ഡണ്‍ ജൂനിയര്‍ കിരീടം ചൂടി ബാര്‍തി വരവറിയിച്ചു.

2013ല്‍ ആസ്ട്രേലിയ ഓപ്പണിലും വിംബിള്‍ഡണിലും ഡബിള്‍സ് റണ്ണറപ്പായിരുന്നു. അടുത്തവര്‍ഷം എല്ലാവരെയും ഞെട്ടിച്ച്‌ ടെന്നിസിന് വിശ്രമം നല്‍കി ക്രിക്കറ്റിന്‍റെ പിറകെ പോയി. ത‍ന്‍റെ ബാക്ക്ഹാന്‍ഡ് ഷോട്ട് ക്രിക്കറ്റിലേക്ക് പരിവര്‍ത്തനം ചെയ്ത് ബിഗ്ബാഷ് വിമന്‍സ് ലീഗില്‍ തിളങ്ങി. 2016ല്‍ വീണ്ടും തീരുമാനം മാറ്റി ടെന്നിസ് റാക്കേറ്റേന്തി. ആ തിരിച്ചുവരവ് വെറുതെയായില്ല.

ഡബിള്‍സില്‍ 2017ല്‍ ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പും 2018ല്‍ യു.എസ് ഓപ്പണ്‍ കിരീടവും ചൂടി. 2019ല്‍ ആസ്ട്രേലിയന്‍ ഒാപണ്‍ സിംഗ്ള്‍സില്‍ ക്വാര്‍ട്ടറില്‍ വീണ ബാര്‍തി, ഫ്രഞ്ച് ഓപ്പണിലൂടെ ആദ്യ സിംഗ്ള്‍സ് ഗ്രാന്‍ഡ്സ്ലാം കീരിടം ചൂടുകയായിരുന്നു. ഫ്രഞ്ച് ഓപ്പണില്‍ കിരിടം നേടുന്ന രണ്ടാമത്തെ ആസ്ട്രേലിയന്‍ ഗോത്രവര്‍ഗക്കാരിയാണ് ബാര്‍തി. 1971ല്‍ കപ്പടിച്ച ഇനോണി ഗുലാഗോങ് കൗളിയാണ് ആദ്യ താരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular