ബംഗളൂരു: നയങ്ങള്‍, ആശയങ്ങള്‍, ജനാധിപത്യം, ധാർമികത എന്നിവക്ക് ലഭിച്ച അംഗീകാരമാണ് രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച വിജയമെന്ന് കർണാടക ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുർജേവാല പറഞ്ഞു.
കർണാടകയില്‍ കോണ്‍ഗ്രസ് നേടുന്ന വിജയപരമ്ബരയില്‍ മൂന്നാമത്തേതാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 134 സീറ്റുകള്‍ നേടി.
ബി.ജെ.പി സ്ഥാനാർഥി നാരായണ ഭഗഡെയുടെ വിജയത്തില്‍ ആഹ്ലാദം പങ്കിടുന്ന ബി.ജെ.പി, ജെ.ഡി.എസ് എം.എല്‍.എമാർ
ലെജിസ്ലറ്റീവ് കൗണ്‍സില്‍ തെരഞ്ഞടുപ്പില്‍ പാർട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോള്‍ രാജ്യസഭ അംഗ തെരഞ്ഞെടുപ്പിലും മികവാർന്ന വിജയം ലഭിച്ചു.