കോഴിക്കോട്: പൊലീസ് എറിഞ്ഞ കണ്ണീര്‍ വാതക ഷെല്‍ പൊലീസിനു നേരെ തിരിച്ചെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ.
കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവമുണ്ടായത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണ് പൊലീസ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചത്. എന്നാല്‍ അത് പൊലീസുകാര്‍ക്ക് തന്നെ തലവേദനയാവുകയായിരുന്നു.
പൊലീസ് നിരത്തിവച്ച ബാരിക്കേഡിനു സമീപം നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. അതിനിടയിലേക്കാണ് കണ്ണീര്‍ വാതക ഷെല്‍ എറിഞ്ഞത്. അതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി, എന്നാല്‍ കൂട്ടത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ നിലത്തു നിന്ന് ഷെല്‍ എടുത്ത് പൊലീസിനു നേരെ എറിയുകയായിരുന്നു. ഇതോടെ പൊലീസുകാര്‍ പലവഴിക്ക് ചിതറിയോടി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. കണ്ണീര്‍ വാതകം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് പൊലീസുകാര്‍ക്ക് ശരിക്കും മനസ്സിലായിക്കാണുമെന്നാണ് രാഹുല്‍ കുറിച്ചത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ മാറ്റുന്നതിനിടയില്‍ ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷൻ കോളജ് യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ആന്റണിയെ ഡിസിപി കെ.ഇ.ബൈജു കഴുത്തിനു പിടിച്ചു ഞെരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്.