കോഴിക്കോട്: ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം കര്‍മശ്രേഷ്ഠ പുരസ്കാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍നിന്ന് എഴുത്തുകാരൻ സി.
രാധാകൃഷ്ണൻ ഏറ്റുവാങ്ങി. എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന കാലഘട്ടത്തിന്റെ എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് തങ്ങള്‍ പറഞ്ഞു. നന്മ പൂക്കുന്ന മരമായിരുന്നു ശിഹാബ് തങ്ങളെന്നും ഭൂമിയില്‍ സ്വര്‍ഗമുണ്ടാവാനുള്ള ഒരേയൊരു മാര്‍ഗം മനുഷ്യര്‍ക്ക് നന്മയും സഹജീവിസ്നേഹവും ഉണ്ടാകലാണെന്നും സി. രാധാകൃഷ്ണൻ പറഞ്ഞു.
അങ്ങനെയല്ലാതെ കുറച്ചു പേരുണ്ടായതിന്റെ നേര്‍ച്ചിത്രമാണിന്ന് ലോകത്ത് കാണുന്നത്. ഫലസ്തീൻ കാര്യങ്ങള്‍ക്കായി നിന്ന ശിഹാബ് തങ്ങളുടെ വേര്‍പാട് വലിയ നഷ്ടമാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യയിലെ ഫലസ്തീൻ അംബാസഡര്‍ അദ്നാൻ അബൂ അല്‍ ഹൈജ പറഞ്ഞു. പഠനകേന്ദ്രം ചെയര്‍മാൻ എ.കെ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ. മജീദ് എം.എല്‍.എ, കെ.പി. രാമനുണ്ണി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, സി.പി. സൈദലവി, ഉമ്മര്‍ പാണ്ടികശാല, സി.പി. ചെറിയ മുഹമ്മദ്, പാറക്കല്‍ അബ്ദുല്ല, ഷാഫി ചാലിയം, യു.സി. രാമൻ, എം.എ. റസാഖ്, ടി.ടി. ഇസ്മായില്‍, പി.വി. അഹമ്മദ് സാജു, എം.പി. റഷീദ്, എം.കെ. ഹംസ, പി. കുല്‍സു, പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ അബ്ദുല്ല വാവൂര്‍, ഭാരവാഹികളായ എ.എം. അബൂബക്കര്‍, കെ.ടി. അമാനുല്ല, കെ. മുഹമ്മദ് ഇസ്മാഈല്‍, എ. മുഹമ്മദ്, ഒ. ഷൗക്കത്തലി, എം. മുഹമ്മദ് സലീം എന്നിവര്‍ സംസാരിച്ചു.