സില്‍ക്യാര(ഉത്തരകാശി): ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം 17 ദിവസത്തിന് ശേഷം ലക്ഷ്യത്തിലെത്തി.
തുരങ്കമിടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്ക് അകത്തുകൂടി 32 ഇഞ്ച് വ്യാസത്തില്‍ 60 മീറ്ററിലേറെ കുഴല്‍പാത തീര്‍ക്കുന്ന പ്രവൃത്തി ഉച്ചക്ക് ഒന്നരയോടെ ലക്ഷ്യത്തിലെത്തിച്ചാണ് രക്ഷാദൗത്യം ലക്ഷ്യത്തിലെത്തിച്ചത്. പുറത്തെടുക്കുന്ന തൊഴിലാളികളെ ആശുപത്രികളിലെത്തിക്കാനുള്ള ആംബുലൻസുകള്‍ തുരങ്കമുഖത്തേക്ക് കൊണ്ടുവന്നു.
ഉച്ചക്ക് ഒന്നേകാലിന് കുഴല്‍പാതക്കുള്ള അവസാന ഇരുമ്ബുകുഴലും കയറ്റിയതോടെ കേന്ദ്ര മന്ത്രി വി.കെ സിങ് പുറത്തേക്ക് വരുന്ന തൊഴിലാളികളെ സ്വീകരിക്കാനായി തുരങ്കത്തിനകത്തേക്ക് പോയി. വ്യോമമാര്‍ഗം എത്തിച്ച യന്ത്രങ്ങള്‍ തൊഴിലാളികളുടെ കരങ്ങളുപയോഗിച്ച് കുഴല്‍പാതക്കായി തുരന്നുതുടങ്ങിയയോടെയാണ് തിങ്കളാഴ്ച പുനരാരംഭിച്ച രക്ഷാദൗത്യത്തില്‍ വലിയ പുരോഗതിയുണ്ടായത്. 32 ഇഞ്ച് വ്യാസമുള്ള കുഴല്‍പാതക്ക് അകത്ത് തൊഴിലാളികളെ കയറ്റി ചെറിയ പണിയായുധങ്ങള്‍ ഉപയോഗിച്ച് തുരപ്പിച്ചാണ് കുഴല്‍പാതയുടെ അവശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കിയത്.