Friday, April 26, 2024
HomeGulfജര്‍മനിയിലെ ബന്ദി നാടകം അവസാനിച്ചു

ജര്‍മനിയിലെ ബന്ദി നാടകം അവസാനിച്ചു

ര്‍ലിന്‍: ജര്‍മനിയിലെ ഹാംബുര്‍ഗ് വിമാനത്താവളത്തില്‍ നാലുവയസുകാരി മകളെ ബന്ദിയാക്കിയ തുര്‍ക്കി സ്വദേശിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയുമായി കുട്ടിയുടെ അവകാശം സംബന്ധിച്ച തര്‍ക്കമാണ് ബന്ദിനാടകത്തിന്‍റെ അടിസ്ഥാനം.

ശനിയാഴ്ച രാത്രി മകളുമായി ഔഡി കാറില്‍ എത്തിയ 35കാരനായ പ്രതി സുരക്ഷാ ഗേറ്റും തകര്‍ത്ത് വിമാനത്തിന്‍റെ അരികിലേയ്ക്ക് ഓടിച്ച്‌ കയറിയാണ് വിമാനത്താവളത്തില്‍ പരിഭ്രാന്തി ഉണ്ടാക്കിയത്.

ഇതിന്‍റെ വെളിച്ചത്തില്‍ ഹാംബുര്‍ഗില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. തോക്കുധാരിയായ പ്രതി രണ്ടുതവണ വെടിയുതിര്‍ത്തു ഭയപ്പാട് സൃഷ്ടിച്ചു.

കാറില്‍ നിന്ന് തീപ്പന്തമുള്ള കുപ്പികളും എറിഞ്ഞു. സംഭവം ഭീകരാക്രമണമെന്നു കരുതി അധികൃതര്‍ ഇതോടെ വന്‍ സുരക്ഷ സന്നാഹമൊരുക്കി വിമാനത്താവളം വളഞ്ഞു. ഒടുവില്‍ കുട്ടിയെ മോചിപ്പിക്കുകയും 18 മണിക്കൂര്‍ നീണ്ട ബന്ദി നാടകം അവസാനിക്കുകയും ചെയ്തു.

ജര്‍മനിയില്‍ സിവില്‍ ഏവിയേഷന്‍റെ സുരക്ഷയ്ക്കെതിരായ ആക്രമണങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിന് ഏവിയേഷന്‍ സെക്യൂരിറ്റി ആക്‌ട് ആവശ്യപ്പെടുന്ന നടപടികള്‍ സ്വീകരിക്കുന്നതിന് ഫെഡറല്‍ പോലീസിന് ഉത്തരവാദിത്തമുണ്ട്.

വിമാനം ഹൈജാക്കിംഗും അട്ടിമറി പ്രവര്‍ത്തനങ്ങളും തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹാംബര്‍ഗിലെ വിമാനത്താവളം ഉള്‍പ്പെടെ 13 ജര്‍മന്‍ വിമാനത്താവളങ്ങളില്‍ ഫെഡറല്‍ പോലീസ് ഈ ചുമതല നിര്‍വഹിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular