ജിദ്ദ: ഗസ്സയുമായി ബന്ധപ്പെട്ട ലോകത്തിെൻറ ഇരട്ടത്താപ്പില്‍ സൗദി അറേബ്യ ഖേദിക്കുന്നുവെന്ന് യു.എൻ സഭയിലെ സൗദി പ്രതിനിധി അബ്ദുല്‍ അസീസ് അല്‍വാസല്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭയില്‍ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഘര്‍ഷത്തിെൻറ വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഇത് മേഖലയിലെ സുരക്ഷക്ക് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയെ സംബന്ധിച്ച ഇരട്ടത്താപ്പില്‍ സൗദി ഖേദിക്കുന്നു.
ഫലസ്തീനികള്‍ക്കെതിരായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെയും അദ്ദേഹം ശക്തമായി അപലപിച്ചു. ഗസ്സയില്‍നിന്ന് ആളുകളെ കുടിയിറക്കാനുള്ള ആഹ്വാനത്തെ സൗദി അറേബ്യ തള്ളുന്നു. അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങള്‍ക്കുള്ളില്‍ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.