ഏകദിന ലോകകപ്പില്‍ 59-ാം ജയത്തോടെ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ, ഈ പട്ടികയില്‍ 73 വിജയങ്ങളോടെ ആദ്യം നില്‍ക്കുന്നത് ഓസ്‌ട്രേലിയയാണ്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വി ഏറ്റുവാങ്ങിയ ചാമ്ബ്യന്മാര്‍ എന്ന നിലയില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയ്ക്ക് ഒപ്പമെത്തി. ഇംഗ്ലണ്ട് ആറു കളികളില്‍ നാലെണ്ണവും തോറ്റിരുന്നു.വിരാട് കോഹ്‌ലി (32-ാം ഇന്നിംഗ്‌സ്), ജോ റൂട്ട് (22-ാം ഇന്നിംഗ്‌സ്), ബെൻ സ്‌റ്റോക്‌സ് (14-ാം ഇന്നിംഗ്‌സ്) എന്നിവര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഡക്ക് ഏറ്റുവാങ്ങി. രോഹിത് ശര്‍മ്മയുടെ 66 പന്തിലെ അര്‍ദ്ധ സെഞ്ച്വറി, 2019 ഡിസംബറിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും വേഗത കുറഞ്ഞ അര്‍ദ്ധ സെഞ്ച്വറിയാണ്.
അതിനുശേഷം അദ്ദേഹം 14 ഫിഫ്റ്റി പ്ലസ് സ്കോറുകള്‍ അടിച്ചു.ലോകകപ്പില്‍ ഏറ്റവുമധികം 50ല്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രോഹിത് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്, 21 സ്കോറുകളുമായി സച്ചിൻ ടെണ്ടുല്‍ക്കറാണ് മുന്നില്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ ഏഴില്‍ ബാറ്റ് ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ ഡക്കായ ബാറ്റ്‌സ്‍മാൻ സച്ചിനായിരുനിന്നു, ഇപ്പോള്‍ വിരാട് കോഹ്‌ലിയും ഒപ്പത്തിനുണ്ട്.സച്ചിൻ, കോലി, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് പിന്നില്‍ 18000 അന്താരാഷ്ട്ര റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി രോഹിത് ശര്‍മ്മ, കൂടാതെ 2023-ല്‍ 1000 ഏകദിന റണ്‍സ് തികച്ചു, ശുഭ്മാൻ ഗില്ലിനും പാത്തും നിസ്സാങ്കയ്ക്കും പിന്നില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ് ഇദ്ദേഹം.ലോകകപ്പില്‍ 14.2 ഓവറില്‍ ഇന്ത്യയ്ക്ക് അമ്ബത് തികയ്ക്കാനെ കഴിഞ്ഞൊള്ളു, അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളില്‍ ഏറ്റവും വേഗത കുറഞ്ഞ ടീമായിമാറി ഇന്ത്യ .