ആദ്യ പകുതിയുടെ അധിക സമയത്താണ് മുംബൈ ആദ്യ ഗോള്‍ കണ്ടെത്തിയത്. പെരേര ഡയസാണ് മുംബൈയെ മുന്നിലെത്തിച്ചത്. ഡിഫൻസിലെ പിഴവില്‍നിന്നാണ് ഗോള്‍ പിറന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളം സമനില പിടിച്ചു. 57-ാം മിനിറ്റില്‍ ഡാനിഷ് ഫാറുഖാണ് കേരളത്തിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. സന്ദീപിന്‍റെ ക്രോസില്‍നിന്നാണ് ഗോള്‍ പിറന്നത്.
66-ാം മിനിറ്റില്‍ അപുയയിലൂടെ മുംബൈ സിറ്റി വീണ്ടും ലീഡ് ഉയര്‍ത്തി. പിന്നീട് ഗോള്‍ മടക്കാൻ ബ്ലാസ്റ്റേഴ്സ് പോരുതിയെങ്കിലും ഫലം കണ്ടില്ല.
ഇതിനിടെ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ പലവട്ടം ഗ്രൗണ്ടില്‍ ഉന്തും തള്ളുമുണ്ടായി. ബ്ലാസ്റ്റേഴ്സിന്‍റെ മിലോസ് ഡ്രിങ്കിച്ചും മുംബൈയുടെ യോല്‍ വാൻ നിഫും ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയി.
പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഏഴ് പോയിന്‍റുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനത്താണ്.