വെള്ളിയാഴ്ച വൈകുന്നേരം മാള്‍വ മേഖലയിലെ നീമുച്ച് നഗരത്തിനടുത്ത ജന്മനാടായ ജാവാദില്‍നിന്ന് 1200 വാഹനങ്ങളുടെയും 5000 അനുയായികളുടെയും അകന്പടിയോടെ ശക്തിപ്രകടനമായാണു കോണ്‍ഗ്രസില്‍ ചേരാനായി സാമന്ദര്‍ പട്ടേല്‍ ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്.
നിരുപാധികമായാണു പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പട്ടേല്‍ പറഞ്ഞു. രണ്ടു തവണ കോണ്‍ഗ്രസ് വിട്ട ചരിത്രമുള്ള സാമന്ദര്‍ പട്ടേലിന് ജവാദ് മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ട്.
അടുത്തിടെ സിന്ധ്യ പക്ഷത്തുള്ള പ്രമുഖ നേതാക്കളായ ബൈജനാഥ് സിംഗ് യാദവും രാകേഷ് ഗുപ്തയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇവരും വാഹനവ്യൂഹത്തിന്‍റെയും അനുയായിവൃന്ദത്തിന്‍റെയും അകന്പടിയോടെ ശക്തിപ്രകടനം നടത്തിയാണ് കോണ്‍ഗ്രസില്‍ ചേരാനായി ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്.