സിഡ്നി: ഫുട്ബാളിലെ ഉലകറാണിയെ തീരുമാനിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ജൂലൈ 20 മുതല്‍ ആസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കും.
ഇക്കുറി 32 ടീമുകള്‍ ഫിഫ വനിത ലോകകപ്പില്‍ മാറ്റുരക്കുന്നുണ്ട്. വ്യാഴാഴ്ച ഓക്ലൻഡില്‍ നടക്കുന്ന ആദ്യ കളിയില്‍ ന്യൂസിലൻഡിനെ നോര്‍വേയും തുടര്‍ന്ന് സിഡ്നിയില്‍ ആസ്ട്രേലിയയെ റിപബ്ലിക് ഓഫ് അയര്‍ലൻഡും നേരിടും. ആസ്ട്രേലിയയില്‍ സിഡ്നിക്ക് പുറമെ മെല്‍ബണ്‍, ബ്രിസ്ബേൻ, അഡലെയ്ഡ്, പെര്‍ത്ത് എന്നിവിടങ്ങളിലും ന്യൂസിലൻഡില്‍ ഓക്ലൻഡ് കൂടാതെ വെലിങ്ടണ്‍, ഡുനേഡിൻ, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. ആഗസ്റ്റ് 20ന് സിഡ്നിയിലെ സ്റ്റേഡിയം ആസ്ട്രേലിയയിലാണ് ഫൈനല്‍.
ഗ്രൂപ്പ് എ: ന്യൂസിലൻഡ്, നോര്‍വേ, ഫിലിപ്പീൻസ്, സ്വിറ്റ്സര്‍ലൻഡ്, ബി: ആസ്‌ട്രേലിയ, കാനഡ, നൈജീരിയ, റിപബ്ലിക് ഓഫ് അയര്‍ലൻഡ്, സി: കോസ്റ്ററീക, ജപ്പാൻ, സ്പെയിൻ, സാംബിയ, ഡി: ചൈന, ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട്, ഹെയ്തി, ഇ: നെതര്‍ലൻഡ്സ്, പോര്‍ച്ചുഗല്‍, യു.എസ്, വിയറ്റ്നാം, എഫ്: ബ്രസീല്‍, ഫ്രാൻസ്, ജമൈക്ക, പനാമ, ജി: അര്‍ജന്റീന, ഇറ്റലി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, എച്ച്: കൊളംബിയ, ജര്‍മനി, ദക്ഷിണ കൊറിയ, മൊറോക്കോ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ യു.എസാണ് നിലവിലെ ചാമ്ബ്യന്മാര്‍.