കൊച്ചി: കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേളയില്‍ ഇളവ് നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. പണം കൊടുത്ത് വാങ്ങുന്നവർക്ക് ആദ്യ ഡോസ് സ്വീകരിച്ച് നാലാഴ്ചക്ക് ശേഷം രണ്ടാം ഡോസ് കുത്തിവയ്‌പെടുക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇത് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
കുത്തിവയ്പുകള്‍ തമ്മില്‍ 12 ആഴ്ചത്തെ ഇടവേള നിശ്ചയിച്ചത് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കുന്നത് ഫലപ്രദമോ ശാസ്ത്രീയമോ അല്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമായ വിഷയത്തില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ല. കോടതികളുടെ ഇത്തരം ഇടപെടലുകള്‍ വാക്സിന്‍ നയത്തെ ബാധിക്കുമെന്നും കേന്ദ്രം അപ്പീലില്‍ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ ഉള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വാക്സിന്‍ പോളിസി തയാറാക്കിയിരിക്കുന്നത്. വാക്സിന് ഇടവേളയില്‍ ഇളവ് നല്‍കാനായി കിറ്റെക്സ് കമ്പനി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാത്തതിനെയും അപ്പീലില്‍ വിമര്‍ശിക്കുന്നു. കിറ്റെക്സ് കമ്പനി തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇളവ് അനുവദിച്ച് ഉത്തരവിട്ടത്.