മുംബൈ : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിയായ ആന്റലിയ്‌ക്ക് സുരക്ഷ ശക്തമാക്കി പോലീസ്. നിഗൂഢ സാഹചര്യത്തിൽ രണ്ട് അജ്ഞാതർ തന്നോട് ആന്റിലയെക്കുറിച്ച് അന്വേഷിച്ചതായി ടാക്‌സി ഡ്രൈർ മുംബൈ പോലീസിന് വിവരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആന്റിലയ്‌ക്ക് സുരക്ഷ ശക്തമാക്കിയത്.
രണ്ടു പുരുഷന്മാർ വന്ന് ആന്റില എവിടെ ആണെന്ന് തന്നോട് ചോദിച്ചതായാണ് ടാക്സി ഡ്രൈവർ പോലീസിനെ അറിയിച്ചത്. ഇരുവരുടെ കയ്യിൽ ബാഗുകൾ ഉണ്ടായിരുന്നു. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയതായും മുതിർന്ന ഉദ്യോഗസ്ഥൻ സാഹചര്യം വിലയിരുത്തുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. കെട്ടിടത്തിന് ചുറ്റുമുള്ള സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കുമെന്നും മുംബൈ സിറ്റി പോലീസ് അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ആന്റിലയക്ക് മുന്നിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ നിർത്തിയിട്ട സംഭവം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. 20 ജെലാറ്റിൻ സ്റ്റിക്കായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കൂടാതെ മുകേഷ് അംബാനിയ്‌ക്ക് നേരെ ഭീഷണി മുഴക്കിക്കൊണ്ടു കത്തും വാഹനത്തിൽ നിന്ന് ലഭിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവത്തിന് പിന്നാലെ ആന്റിലയ്‌ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു.