മിസിസിപ്പി സംസ്‌ഥാനത്തെ ഒരു ഗ്രാമപ്രദേശത്തു വെള്ളിയാഴ്ച ആറു പേർ വെടിയേറ്റു മരിച്ചു. പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നത് മൂന്നു തോക്കുകളുമായി എത്തിയ ഒരാൾ 300 പേർ മാത്രം ജീവിക്കുന്ന ആർകബത്ല ടൗണിൽ മുൻ ഭാര്യയെയും മറ്റു അഞ്ചു പേരെയും കൊലപ്പെടുത്തി എന്നാണ്.
52 വയസുള്ള പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. ആക്രമണത്തിന്റെ പ്രകോപനം എന്താണെന്നു പോലീസ് പറഞ്ഞിട്ടില്ല.
കൊലയാളിക്കു കൂട്ടായി ആരും ഉണ്ടായിരുന്നില്ല എന്നാണ് ഗവർണർ ടെറ്റ് റീവ്സ് പറയുന്നത്.
രാവിലെ 11 മണിയോടെ പെട്രോൾ സ്റ്റേഷനോടു ചേർന്ന കടയിൽ കയറിയാണ് പ്രതി ആക്രമണം തുടങ്ങിയത്. ഒരു ബന്ധവുമില്ലാത്ത ഒരാളെയാണ് ആദ്യം വെടിവച്ചതെന്നു ഷെരിഫ് ബ്രാഡ് ലാൻസ് പറഞ്ഞു.
അടുത്തതായി സമീപത്തൊരു വീട്ടിൽ പോയി മുൻ ഭാര്യയെ വെടിവച്ചു. പിന്നീട് സ്വന്തം വീട്ടിൽ പോയി രണ്ടാനച്ഛൻ എന്നു കരുതപ്പെടുന്ന മറ്റൊരാളെ കൊലപ്പെടുത്തി.
കാറിനുള്ളിൽ ഇരുന്ന ഒരാളായിരുന്നു അടുത്ത ഇര. പിന്നീട് റോഡിലൂടെ നടന്നു പോയ ഒരാളും. അഞ്ചും ആരും ഇരകൾ സമീപത്തു കെട്ടിടം പണി ചെയ്തു കൊണ്ടിരുന്നവർ ആണ്.
വീടിനടുത്തു വച്ച് പ്രതിയെ പോലീസ് പിടിച്ചു.
ടെന്നസി സംസ്ഥാനത്തെ മെംഫിസിൽ നിന്ന് 45 മൈൽ അകലെയാണ് ഈ പട്ടണം.
ആറു പേരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് ജോ ബൈഡൻ, തോക്കു നിയന്ത്രണം എത്ര അടിയന്തര ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി. “മതിയായി” എന്നു പറഞ്ഞു കൊണ്ട്, കോൺഗ്രസിനോട് അടിയന്തരമായി നിയമനിർമാണം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. “ഈ വര്ഷം 48 ദിവസമേ കഴിഞ്ഞിട്ടുള്ളു. നമ്മുടെ രാജ്യത്തു 73 കൂട്ടക്കൊലകൾ നടന്നു കഴിഞ്ഞു.”
അന്വേഷണത്തിന് എഫ് ബി ഐ യും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Man armed with three guns kill six in Missisippi