Friday, April 19, 2024
HomeIndiaവീര്‍ സവര്‍ക്കര്‍ മഹാന്‍; ലോക്‌സഭയില്‍ ഔപചാരിക അനുശോചനം അനിവാര്യം; ശക്തമായി വാദിച്ചത് കമ്യൂണിസ്റ്റ് അംഗം; 1966ലെ...

വീര്‍ സവര്‍ക്കര്‍ മഹാന്‍; ലോക്‌സഭയില്‍ ഔപചാരിക അനുശോചനം അനിവാര്യം; ശക്തമായി വാദിച്ചത് കമ്യൂണിസ്റ്റ് അംഗം; 1966ലെ സഭ നടപടികളുടെ പൂര്‍ണരൂപവുമായി ബ്ലോഗ്‌

തിരുവനന്തപുരം: വീര്‍ സവര്‍ക്കറുടെ വിയോഗത്തെത്തുടര്‍ന്ന് ചട്ടങ്ങള്‍ മറികടന്ന് 1966 ഫെബ്രുവരി 28 ന് ലോക്‌സഭാ ഔപചാരികമായി അനുശോചനം രേഖപ്പെടുത്തണമെന്ന് ശക്തമായി വാദിച്ചത് കമ്യൂണിസ്റ്റ് അംഗം ഹീരേന്ദ്ര നാഥ് മുഖ്യോപാദ് എന്ന ഹിരണ്‍ മുഖര്‍ജി.

സഭാംഗമല്ലാത്തതിനാല്‍ ഔപചാരിക അനുശോചനത്തില്‍ സ്പീക്കര്‍ സംശയം ഉന്നയിച്ചപ്പോഴാണ് ഹിരണ്‍ മുഖര്‍ജി രോഷാകുലനായി ഇത്രയും മഹാനായ വ്യക്തിക്ക് അനുശോചനം നല്‍കിയേ അടങ്ങൂ എന്ന് വാദിച്ചത്.

ഇതു സബംന്ധിച്ച്‌ മുഖര്‍ജിയുടെ വാക്കുകള്‍ ഇങ്ങനെ- നമ്മുടെ ചര്‍ച്ചകളെ നിയന്ത്രിക്കുന്ന ഈ നിയമങ്ങളുടെ ആവശ്യം എന്തുമാകട്ടെ ആവേശം എന്നൊരു സാധനമില്ലെ ഇതെല്ലാം ചെയ്യാന്‍ ദേശീയ ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്ബോള്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഈ അസംബ്ലി കൂടി അനുതാപം രേഖപ്പെടുത്താറില്ലെ, നിയമം നോക്കുകയാണെങ്കില്‍ ആ ദുരന്തങ്ങളില്‍ മരിച്ച സഭാംഗങ്ങള്‍ക്കോ മുന്‍ഗാമികള്‍ക്കോ മാത്രമല്ലെ അനുശോചനം രേഖപ്പെടുത്താന്‍ പറ്റു . അപ്പോള്‍ അത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമായി. സത്യനാരായണ സിന്‍ഹയെ പോലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഒരു അംഗമല്ല എന്ന ഒറ്റക്കാരണത്താല്‍ ഒരു മഹാനായ വ്യക്തിക്ക് അനുശോചനം രേഖപ്പെടുത്താന്‍ നമ്മെ നമ്മുടെ നിയമം തടയുകയാണെങ്കില്‍ അത് സംശയാസ്പദമാണ്, ഇതാണ് എനിക്ക് മനസ്സിലാകാത്തത്.

സമക്ഷം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച 1966ലെ സഭ നടപടികളുടെ മലയാളം തര്‍ജമയുടെ പൂര്‍ണരൂപം-

1962 മുതല്‍ 1967 വരെയുള്ള മൂന്നാം ലോകാസഭ , ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണ ശേഷം ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭ അംഗമായ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി 1966 ജനുവരി 26 ന് ചുമതലയേറ്റു . 394 അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി . രണ്ടാം സ്ഥാനത്തു 30 അംഗങ്ങളുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി , മൂന്നാം സ്ഥാനത്തു സ്വതന്ത്ര പാര്‍ട്ടി ( 25 അംഗങ്ങള്‍ ) , 14 അംഗങ്ങളുമായി ജന സംഘ് നാലാം സ്ഥാനത്ത് . മറ്റു കക്ഷികള്‍ PSP ( 13 ) , DMK (8) , സോഷ്യലിസ്റ്റ് (6) . ജാര്‍ഖണ്ഡ് പാര്‍ട്ടി (3) , RPI (3) , അകാലിദള്‍(2) , ലോക് സേവക് സമാജ്(2) , MG (2) , മുസ്ലിം ലീഗ് (2) , രാം രാജ്യ പരിഷത് (2) , RSP (2) , All India Forward Block (1) , ഹിന്ദു മഹാസഭ (1) നാഷണല്‍ കോണ്‍ഫെറന്‍സ് (1) എന്നിങ്ങനെ ആണ് (ലിസ്റ്റ് അപൂര്‍ണം )

മൂന്നാം ലോക്സഭയുടെ പതിനാലാം സെഷന്‍ 1966 ഫെബ്രുവരി 14 മുതല്‍ 28 വരെ നടക്കുന്ന സമയം . 1966 ഫെബ്രുവരി 28 ന് ലോക്സഭാ നടപടികളിലേക്ക് കടക്കുന്നു . 11 മണിക്ക് സ്പീക്കര്‍ സര്‍ദാര്‍ ഹുക്കും സിംഗിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സഭ ചോദ്യോത്തര വേളയിലേക്ക് കടക്കുന്നു . 12.15 ന് ചോദ്യോത്തരവേള സമാപിച്ചതോടെ മധ്യപ്രദേശിലെ മന്ദാസൗറില്‍ നിന്നുള്ള അംഗമായ ഉമാശങ്കര്‍ മുല്‍ജിഭായ് ത്രിവേദി എഴുന്നേറ്റു സഭാഅംഗങ്ങളോട് എല്ലാവരോടുമായി പറഞ്ഞു “ നമ്മള്‍ മറ്റു നടപടി ക്രമങ്ങളിലേക്കു കടക്കും മുന്‍പ് നിങ്ങള്‍ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണ്. രണ്ടുദിവസം മുന്‍പ് നമ്മുടെ ഭാരതം ജന്മം നല്‍കിയ ധീരവിപ്ലവകാരിയായ മഹാനായ ദേശസ്നേഹിയെ നമുക്ക് നഷ്ടപ്പെട്ടു”

U M ത്രിവേദി പറഞ്ഞു മുഴുവിപ്പിക്കും മുന്‍പ് സ്പീക്കര്‍ ഇടപെട്ടു പറഞ്ഞു  എല്ലാ അംഗങ്ങളോടും ഞാന്‍ ഒരു അഭ്യര്‍ത്ഥന നടത്തുന്നു”

“ഞാന്‍ അദ്ദേഹം പറഞ്ഞതിനോട് യോഗിക്കുന്നു .അദേഹത്തിന്റെ അത്രയും തന്നെ തുല്യമായ സഹതാപവും ബഹുമാനവും വീര്‍ സവര്‍ക്കാരോട് ഉണ്ട് , പക്ഷേ നമ്മള്‍ ഔപചാരികമായി ഇക്കാര്യം ചെയ്താല്‍ അത് ഒരു കീഴ്വഴക്കം ആകും.നമ്മള്‍ ഇന്നുവരെ ഇത്തരം വിശിഷ്ട വ്യക്തികള്‍ക്കായി ഇത്തരം ഒരു കീഴ്വഴക്കം ശൃഷ്ഠികാറില്ല . മണ്മറഞ്ഞ വ്യക്തിയോട് നമുക്ക് ആദരവ് ഉണ്ടെങ്കിലും കീഴ്വഴക്കം ലംഖിച്ചു കൊണ്ട് ഇത്തരം ഒരു കാര്യം ചെയ്യാതിരിക്കുന്നതാണ് നല്ലത്.”

ബഹുമാനപെട്ട അംഗങ്ങള്‍ എന്നെ എന്റെ മുറിയില്‍ വന്നു കണ്ടപ്പോള്‍ തന്നെ അവരോടു വിശദീകരിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തതാണ് പുതിയ ഒരു കീഴ്വഴക്കം സൃഷ്ടിക്കരുത് എന്ന് .

സ്പീക്കര്‍ പറഞ്ഞു നിര്‍ത്തിയതും രാജ്യം 1991 ല്‍ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച കല്‍ക്കട്ട സെന്റര് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ ഹീരേന്ദ്രനാഥ് മുഖോപാദ്യ് എന്ന ഹീറെന്‍ മുഖര്‍ജി എഴുനേറ്റു

“ഞാന്‍ കരുതി താങ്കളും,പ്രധാനമന്ത്രി യുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം ഇക്കാര്യത്തില്‍ ചില മുന്‍കാല കാര്യങ്ങള്‍ അവലംബിക്കാന്‍ പറ്റും എന്ന് ഏകദേശ ധാരണയായി എന്നാണ് . നമ്മള്‍ സാധാരണ രീതിയില്‍ അല്ലല്ലോ ഇത് ചെയ്യുന്നത് , സഭയുടെ അനുശോചനം ചോദ്യോത്തര വേളക്ക് മുന്‍പ് തന്നെ രേഖപ്പെടുത്തണം . പക്ഷെ നമ്മള്‍ ഇക്കാര്യത്തില്‍ അത് പാലിച്ചില്ല. സഭ സമ്മേളന കാലത്തു നടന്ന വീര്‍ സവര്‍ക്കറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തേണ്ടത് ദേശിയ പ്രാധ്യാന്യമായാകാര്യമാണ് . ഇത് ഇപ്പോള്‍ കേട്ടുകേള്‍വി ഇല്ലാത്തതും ആലോചിക്കാന്‍ പോലും പറ്റാത്തതാണ് . ഇത് ഒരു അസാധാരണമായ സാഹചര്യമായി കണക്കാക്കി ഈ സഭയിലെ എല്ലാ പാര്‍ട്ടികളുടെയും താങ്കളുടെയും അനുശോചനം രേഖപ്പെടുത്തണം എല്ലാവരും സഹകരിക്കും,”

മുഖര്‍ജി സംസാരിച്ചു നിര്‍ത്തിയ സമയം തന്നെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവും സ്വാതന്ത്ര സമര സേനാനിയും ഒറിസയിലെ കേന്ദ്രപാറ പാര്‍ലമെന്റ് മണ്ഡലത്തിലെ അംഗവുമായ ശ്രീ സുരേന്ദ്രനാഥ് ദ്വിവേദി പറഞ്ഞ് തുടങ്ങി ” ഇത് ഒരു അസാധാരണമായ സംഭവമാണ് എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. വീര്‍ സവര്‍ക്കറുടെ വിയോഗത്തില്‍ അനുശോചിക്കാന്‍ നാം നമ്മുടെ നിയമങ്ങള്‍ക്ക് ഇളവ് നല്‍കണം. സഭ ഐകകണ്ഠമായി അനുശോചനം രേഖപ്പെടുത്തണം.”

“ഉണ്ട് , ഒരു കീഴ്വഴക്കം ഉണ്ട് ” സുരേന്ദ്രനാഥ് സംസാരിച്ച്‌ നിര്‍ത്തിയതിന് പിന്നാലെ മധ്യപ്രദേശിലെ ഹൊഷന്‍ഗാബാദ് മണ്ഡലത്തില്‍ നിന്നുള്ള PSP MP ഹരി വിഷ്ണു കാമത്തിന്റെ ശബ്ദം പാര്‍ലമെന്റ് ഹാളില്‍ മുഴങ്ങി.

എല്ലാവരും നിശബ്ദരായിരിക്കെ മറ്റൊരു ശബ്ദം കൂടി ഹാളില്‍ മുഴങ്ങി, മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ള സ്വതന്ത്രനായ MP ഡോ മഹാദേവ് ശ്രീഹരി ആനെ .

“അതെ ഇതിന് മുന്‍പ് ഒരു കീഴ് വഴക്കം ഉണ്ടായിട്ടുണ്ട്. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീ C R ദാസ് അന്തരിച്ചപ്പോള്‍ നന്മള്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അദ്ദേഹവും സഭാഗം ആയിരുന്നില്ല ” . ലോക് നായക് ബാപ്പൂജി എന്ന് വിളിക്കുന്ന MS ആനെയുടെ വാക്കുകള്‍ കൂടി കേട്ടതോടെ കോണ്‍ഗ്രസ് സഭാ നേതാവും സമസ്തപൂര്‍ MP യുമായ സത്യനാരായണ സിന്‍ഹ ഇടപെട്ടു.

“നമ്മള്‍ സഭ ചേരുന്നതിന് മുന്‍പ് തന്നെ ഇതിനെക്കുറിച്ച്‌ സംസാരിച്ചിരുന്നു സഭാഗംഗങ്ങള്‍ എല്ലാവരും സമ്മതിച്ചാല്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പും ഇല്ല ” .

പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയുടെ ചുവട് പിടിച്ച്‌ ലുധിയാനയിലെ MP യായ കപൂര്‍ സിംഗ് സര്‍ദാര്‍ സംസാരിച്ച്‌ തുടങ്ങി ” നമ്മള്‍ ഒരു കാര്യം അംഗീകരിക്കേണ്ടതുണ്ട് , ഈ മണ്‍മറഞ്ഞ വ്യക്തി കേവലം മഹാനായ ഒരു വ്യക്തി മാത്രമായിരുന്നില്ല മറിച്ച്‌ സഭയും രാജ്യത്തിന് അകവും പുറവും ഉള്ള എല്ലാ ജനങ്ങളും ആദരവ് നല്‍കേണ്ട വ്യക്തികൂടിയാണ് അദ്ദേഹം സ്വജീവിതം തന്റെ രാജ്യത്തിനായി സമര്‍പ്പിച്ചതാണ്. ഇക്കാര്യത്തില്‍ നമ്മള്‍ ഒരു കീഴ്വഴക്കം ശ്യഷ്ടിച്ചില്ല എങ്കില്‍ ഭാവിയിലുണ്ടാകുന്ന സങ്കീര്‍ണ്ണമായതും ബുദ്ധിമുട്ടേറിയതുമായ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ സഭ ഒരിക്കലും മനസ്സിലാക്കില്ല. നമ്മള്‍ എന്തെങ്കിലും ഇളവ് നല്‍കും മുന്‍പ് ഇക്കാര്യങ്ങളുടെ വശം കൂടി സഭാഗംങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.

“എനിക്ക് ഈ സഭയുടെ വികാരം നല്ലതുപോലെ മനസ്സിലാകുന്നുണ്ട്. നമുക്ക് എല്ലാവര്‍ക്കും വീര്‍ സവര്‍ക്കറോട് ആദരവ് ഉണ്ട് മാത്രമല്ല അദ്ദേഹത്തെ പോലൊരു നേതാവിന്റെ നിര്യാരണത്തില്‍ നമ്മള്‍ വളരെ ദു:ഖിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണ് ” ലുധിയാന MP യുടെ പ്രസംഗത്തിന് ശേഷം തുടര്‍ന്ന് സംസാരിച്ച സ്പീക്കര്‍ ഒന്ന് പറഞ്ഞ് നിര്‍ത്തി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം വീണ്ടും തുടര്‍ന്നു.

“പക്ഷേ ഒരു കാര്യം സത്യമാണ്. നമ്മള്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ ഭാവിയിലുണ്ടാകുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് അതിര് നിശ്ചയിക്കുവാന്‍ നമുക്കാവില്ല. കൂടാതെ ചിലപ്പോള്‍ ചില വിവേചനപരമായ നിലപാട് സ്വീകരിച്ചതായി തോന്നുകയും ചെയ്യാം ”

” അത് കൊണ്ട് സഭയ്ക്ക് പകരം ആ ദു:ഖാര്‍ത്ഥരായ കുടുംബത്തിന് എന്റെ അനുശോചനം രേഖപ്പെടുത്താം എന്ന് ഞാന്‍ വിചാരിക്കുന്നു. അംഗങ്ങള്‍ ഇത് കൊണ്ട് തൃപ്തിപ്പെടണം”.

സ്പീക്കറുടെ മറുപടി കേട്ടതോടെ ശ്രീ H N മുഖര്‍ജി രോഷാകുലനായി എഴുന്നേറ്റ് കൊണ്ട് ചോദിച്ചു ” നമ്മുടെ ചര്‍ച്ചകളെ നിയന്ത്രിക്കുന്ന ഈ നിയമങ്ങളുടെ ആവശ്യം എന്തുമാകട്ടെ ആവേശം എന്നൊരു സാധനമില്ലെ ഇതെല്ലാം ചെയ്യാന്‍ ദേശീയ ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്ബോള്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഈ അസംബ്ലി കൂടി അനുതാപം രേഖപ്പെടുത്താറില്ലെ, നിയമം നോക്കുകയാണെങ്കില്‍ ആ ദുരന്തങ്ങളില്‍ മരിച്ച സഭാംഗങ്ങള്‍ക്കോ മുന്‍ഗാമികള്‍ക്കോ മാത്രമല്ലെ അനുശോചനം രേഖപ്പെടുത്താന്‍ പറ്റു . അപ്പോള്‍ അത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമായി. സത്യനാരായണ സിന്‍ഹയെ പോലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഒരു അംഗമല്ല എന്ന ഒറ്റക്കാരണത്താല്‍ ഒരു മഹാനായ വ്യക്തിക്ക് അനുശോചനം രേഖപ്പെടുത്താന്‍ നമ്മെ നമ്മുടെ നിയമം തടയുകയാണെങ്കില്‍ അത് സംശയാസ്പദമാണ്, ഇതാണ് എനിക്ക് മനസ്സിലാകാത്തത് . [ 1957 നവംബറില്‍ വീര്‍ സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനങ്ങള്‍ക്ക് രാഷ്ട്രം ഔദ്യോഗിക അംഗീകാരം നല്‍കണമെന്ന് പറഞ്ഞ് രാജമഹേന്ദ്ര പ്രതാപ് സിംഗ് കൊണ്ട് വന്ന ബില്ലിനെ AKG ഉള്‍പ്പെടെ ഉള്ള കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും പിന്‍താങ്ങിയിട്ടും മൃഗീയ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് ആ ബില്ല് വോട്ടിനിട്ട് തള്ളിയത് പോലെയാകുമോ എന്ന സംശയം ഇദ്ദേഹത്തിന് ഉണ്ടായിരിക്കണം കാരണം അന്നും നിയമം പറഞ്ഞാണ് ആ ബില്ല് അവതരിപ്പിക്കുന്നത് തടയാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്.]

പാര്‍ലമെന്ററികാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സത്യനാരായണ സിന്‍ഹയെ സംശയ നിഴലില്‍ നിര്‍ത്തി മുഖര്‍ജി പറഞ്ഞത് തടഞ്ഞ് കൊണ്ട് സ്പീക്കര്‍ പറഞ്ഞു. “സത്യനാരായണ സിന്‍ഹ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ലല്ലോ, അദ്ദേഹം പറഞ്ഞത് ഒരു ഒബ്ജക്ഷനും ഇല്ല എന്നല്ലെ ”

സത്യനാരായണ സിന്‍ഹ : നമുക്ക് ചെയ്യാം

സ്പീക്കര്‍ : ഇക്കാര്യത്തില്‍ ഇദ്ദേഹം [ സത്യനാരായണ സിന്‍ഹ ] കുറ്റക്കാരനല്ല

അനുശോചനം രേഖപ്പെടുത്തണം എന്ന സിന്‍ഹയുടെ വാക്കുകള്‍ കേട്ട ഹിരോണ്‍ മുഖര്‍ജി സ്പീക്കറോട് പറഞ്ഞു ” ചുരുങ്ങിയ വാക്കുകളില്‍ ഞങ്ങളുടെ അനുശോചനം താങ്കള്‍ രേഖപ്പെടുത്തുന്നതാണ് ഞങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ ഉചിതം.

സഭാംഗങ്ങള്‍ എല്ലാം ഒറ്റക്കെട്ടായതോടെ ഹിരേണ്‍ മുഖര്‍ജിയുടെ ആവശ്യം പോലെ തന്നെ സ്പീക്കര്‍ പറഞ്ഞ് തുടങ്ങി

“അത് തന്നെയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നത് ”

സഭാ നിശബ്ദമായിരിക്കെ വിപ്ലവകാരികളുടെ രാജകുമാരന് രാജ്യം എല്ലാ കീഴ്വഴക്കവും മാറ്റിവച്ച്‌ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി

സ്പീക്കര്‍ തുടര്‍ന്നു :

” എന്റെ അനുശോചനവും ദു:ഖവും രേഖപ്പെടുത്തുന്നു, ഈ സഭയ്ക്കും അതേ വികാരം തന്നെയാണ് , ദു:ഖിതരായ കുടുബത്തിന് സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നു ” .

 കീഴ്വഴക്കങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ലോക്സഭ ഭാരതത്തിന്റെ വീര പുത്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സഭ നിശബ്ദമായിരിക്കെ ഉത്തര്‍ പ്രദേശിലെ ബിജിനൗര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര അംഗം

ശ്രീ പ്രകാശ് ശാസ്ത്രി( ബിജനൗര്‍) വളരെ ദു:ഖത്തോടെ എഴുന്നേറ്റ് ഒരു കാര്യം അവതരിപ്പിച്ചു

” ഒരു ദുഃഖകരമായ സംഭവം കുറച്ചുനേരം മുന്നെ നടന്നു. പഴയ പ്രധാന മന്ത്രി ചര്‍ച്ചില്‍ മരിച്ചപ്പോള്‍ ഭാരത സര്‍ക്കാര്‍ പതാക താഴ്തിയിരുന്നു. പക്ഷേ, ശ്രീ സാവര്‍ക്കറുടെ ദേഹവിയോഗത്തില്‍ അങ്ങനെ ഉണ്ടായില്ല “

  കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ എസ്.എസ്. മിരാജ്കര്‍ വീര്‍ സവര്‍ക്കറെ ആദരിക്കുന്നു. (ഫയല്‍ ചിത്രം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular