Friday, April 19, 2024
HomeKerala'നീതു എത്തിയത് ഡോക്ടറുടെ വേഷത്തില്‍, ആശുപത്രിയില്‍ കഴിയാന്‍ ഭയ'മെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കള്‍

‘നീതു എത്തിയത് ഡോക്ടറുടെ വേഷത്തില്‍, ആശുപത്രിയില്‍ കഴിയാന്‍ ഭയ’മെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കള്‍

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ നടുക്കം മാറാതെ ദമ്ബതികള്‍.

ആശുപത്രിയിലെ സെക്യൂരിറ്റിക്ക് മുമ്ബിലൂടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നും ആശുപത്രിയില്‍ കഴിയാന്‍ ഭയമാണെന്നും മാതാവ് അശ്വതി പറഞ്ഞു.

ഡോക്ടര്‍മാര്‍ റൗണ്ട്സിന് വരുന്ന രീതിയിലാണ് പ്രതിയായ നീതു കുഞ്ഞിന്‍റെ സമീപത്ത് എത്തിയത്. മഞ്ഞനിറം നോക്കിയിട്ടില്ലെന്നും അതിനായി കുഞ്ഞിനെ തരാനും അവര്‍ പറഞ്ഞു. കുഞ്ഞ് കരഞ്ഞതിനാല്‍ പാല്‍ നല്‍കി ഉറക്കിയാണ് നീതുവിന് കൈമാറിയത്. ഡോക്ടര്‍മാര്‍ സംസാരിക്കുന്ന രീതിയില്‍ സംസാരിച്ച നീതു, സ്റ്റെതസ്കോപ്പുമായി പത്ത് മിനിറ്റോളം കുഞ്ഞിനെ പരിശോധിച്ചെന്നും അശ്വതി പഞ്ഞു.

മഞ്ഞനിറം പരിശോധിക്കാന്‍ പോകുന്നത് മുകളിലത്തെ നിലയില്‍ ആയതിനാല്‍ കുഞ്ഞുമായി നട ഇറങ്ങി ഗ്രൗണ്ട് ഫ്ലോറിലേക്ക് നീതു പോയപ്പോഴാണ് സംശയം തോന്നിയത്. പ്രതിക്ക് പുറകെ ഒാടിയെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുഞ്ഞിന്‍റെ വിവരം ആശുപത്രി നഴ്സറി അധികൃതരോട് തിരക്കി. എന്നാല്‍, ബന്ധുക്കളല്ലാതെ മറ്റാരും കുഞ്ഞിനെ കൊണ്ടുവരാറില്ലെന്നാണ് മറുപടി ലഭിച്ചത്.

ഉടന്‍ തന്നെ കുഞ്ഞിനെ കാണാതായ വിവരം സെക്യൂരിറ്റി ജീവനക്കാരനെ അറിയിക്കുകയായിരുന്നു. നീതുവിനെ ആശുപത്രിയില്‍വെച്ച്‌ കണ്ടിട്ടുണ്ട്. എന്നാല്‍, ഡോക്ടര്‍ അല്ലെന്ന് അറിഞ്ഞിരുന്നില്ല. തിരക്കേറിയ നഗരത്തില്‍ കുഞ്ഞിനെ തിരികെ കിട്ടുമെന്ന് കരുതിയില്ല. ദൈവത്തിന്‍റെ അനുഗ്രഹവും പൊലീസിന്‍റെ കൃത്യമായ ഇടപെടലും കാരണമാണ് കുഞ്ഞിനെ തിരികെ കിട്ടിയതെന്നും അശ്വതി പറഞ്ഞു.

കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്ന് പിതാവ് ശ്രീജിത് പറഞ്ഞു. ഒരു ചായ കൊണ്ട് പോയാല്‍ പ്രവേശനത്തിന് അനുമതിപത്രം വേണമെന്ന് സെക്യൂരിറ്റിക്കാര്‍ പറയാറുണ്ട്. പ്രസവത്തിന് ശേഷം ഒരു തവണ മാത്രമാണ് കുഞ്ഞിനെ കണ്ടത്. മനുഷ്യാവകാശ കമീഷനില്‍ അടക്കം പരാതിയുടെ മുന്നോട്ടു പോകുമെന്ന് ശ്രീജിത് അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനകോളജി വാര്‍ഡില്‍ നിന്ന് കുമളി വണ്ടിപ്പെരിയാര്‍ വലിയതറയില്‍ ശ്രീജിത്-അശ്വതി ദമ്ബതികളുടെ രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിയെടുത്തത്. ഒരുമണിക്കൂറിനകം കുഞ്ഞിനെയും ഇവരെയും ആശുപത്രിക്ക് സമീപത്തെ ബാര്‍ ഹോട്ടലില്‍ നിന്ന് പൊലീസ് കണ്ടെത്തി.

കളമശ്ശേരിയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശിനി നീതുവാണ് (30) കുഞ്ഞിനെ കടത്താന്‍ ശ്രമിച്ചത്. പൊലീസ് കസ്റ്റഡിയിലായ നീതുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ തട്ടിയെടുക്കാന്‍ പ്രതി നീതുവിനെ സഹായിച്ചത് ബാദുഷയാണെന്ന് പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular