വയനാട് ; സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍.
കോളേജ് ഡീന്‍ എം കെ നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥനും വൈസ്ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയിരുന്നു.സംഭവത്തില്‍ വീഴ്ച്ചപറ്റിയട്ടില്ലായെന്നാണ് ഇരുവരുടെയും വിശദീകരണം . എന്നാല്‍ ഇരുവരുടെയും വിശദീകരണം വിസി തള്ളി.
ഇരുവരും പറയുന്നത് മരണം അറിഞ്ഞ ഉടന്‍ തന്നെ ഇടപ്പെട്ടതായും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ്.എന്നാല്‍ സാധ്യമായതെല്ലാം ചെയ്തുവെന്നത് തൃപ്തികരമല്ലായെന്നാണ് വിസിയുടെ നിലപാട്. അതേസമയം സസ്‌പെൻഷൻ പോരെന്നും ഡീനിനെ കേസില്‍ പ്രതി ചേർക്കണമെന്നും സിദ്ധാർഥന്റെ പിതാവും യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
എം കെ നാരായണനും കാന്തനാഥനും മറുപടിയില്‍ പറയുന്നത് പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ട് പോയതായും അതിന് ശേഷം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചുവെന്നുമാണ്. മറുപടി ലഭിച്ചുവെന്ന് സര്‍വകലാശാല വിസി പി സി ശശീന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാർഥിനെ കണ്ടെത്തിയത്.