സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം.
ഇയാളുടെ ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം മുറിവുകള്‍ ഉണ്ടായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകം വ്യക്തിവിരോധം തീര്‍ക്കാനെന്ന് പ്രതി അഭിലാഷ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും തനിച്ചാണ് കൊല നടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.