അടിമാലി: ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടി വളഞ്ഞ് കാട്ടാന കൂട്ടങ്ങള്‍. ഭീതിയില്‍ ആദിവാസി സമൂഹം. നാല് വശങ്ങളും വനത്താല്‍ ചുറ്റപ്പെട്ടതാണ് ഗോത്ര വർഗ്ഗക്കാർ മാത്രമുള്ള ഇടമലക്കുടി.
മൂന്ന് സർക്കാർ സ്ഥാപനങ്ങള്‍ അടക്കം അടുത്തടുത്ത ദിവസങ്ങളില്‍ നശിപ്പിച്ചു. വ്യാപകമായി കൃഷിയും നശിപ്പിക്കുകയാണ്. വനപാലകർ നടപടി സ്വീകരിക്കുന്നില്ലെന്ന് ജനപ്രതിനിധികള്‍ പറയുന്നു. കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ സോളാർ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെ ങ്കിലും ഇവ പ്രവർത്തന രഹിതമാണ്.
പലതും കാട്ടാനകള്‍ തന്നെ നശിപ്പിച്ചതാണ്. 28 കോളനികളാണ് ഇടലമലക്കുടി പഞ്ചായത്തിലുള്ളത്. രാത്രിയില്‍ ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ വരുന്നുണ്ടോയെന്നറിയാൻ കാവലിരിക്കുകയാണ് യുവാക്കള്‍. ഒരാഴ്ചയായി കാട്ടാനകള്‍ കോളനികളില്‍ നിന്ന് പോയിട്ടില്ല. മൂന്നാറില്‍ നിന്നും 28 കിലോമീറ്റർ അകലെയാണ് ഇടമലക്കുടി.