വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകള്‍ 44 റണ്‍സെടുക്കുന്നതിനിടെ നിലംപൊത്തിയതോടെ ഇംഗ്ലണ്ടിന് 399 റണ്‍സ് വിജയലക്ഷ്യം.
അഞ്ച് വിക്കറ്റിന് 211 റണ്‍സെന്ന നിലയില്‍നിന്നാണ് ഇന്ത്യ 255 റണ്‍സിന് പുറത്തായത്. ഒന്നാം ഇന്നിങ്സില്‍ നേടിയ 143 റണ്‍സ് ലീഡാണ് 400 റണ്‍സിനടുത്ത് വിജയലക്ഷ്യം ഒരുക്കാൻ ആതിഥേയർക്ക് തുണയായത്.
രണ്ടാം ടെസ്റ്റിലും വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം സ്റ്റമ്ബെടുക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സെടുത്ത ഓപണർ ബെൻ ഡക്കറ്റിന്റെ വിക്കറ്റാണ് നഷ്ടമായത്. അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് പിടിച്ചായിരുന്നു പുറത്താകല്‍. 29 റണ്‍സുമായി സാക് ക്രോളിയും ഒമ്ബത് റണ്‍സുമായി രെഹാൻ അഹ്മദുമാണ് ക്രീസില്‍. ഒമ്ബത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 322 റണ്‍സ് കൂടി വേണം.