കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്‌എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി. തിങ്കളാഴ്ച ജില്ലയിലെ എല്ലാ കാമ്ബസുകളിലും ഗവർണർക്ക് എതിരെ വിചാരണ സദസ് സംഘടിപ്പിക്കും എന്ന് എസ്‌എഫ്‌ഐ അറിയിച്ചു.
കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരേ ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധം തുടരുമെന്ന് എസ്‌എഫ്‌ഐ വ്യക്തമാക്കി. വാർത്താ കുറിപ്പിലൂടെയാണ് പ്രതിഷേധം തുടരാൻ തീരുമാനിച്ച വിവരം ഭാരവാഹികള്‍ അറിയിച്ചത്.
നിലമേല്‍ വച്ച് നടന്ന പ്രതിഷേധത്തിനിടെ എസ്‌എഫ്‌ഐ പ്രവർത്തകർ വാഹനത്തില്‍ ഇടിച്ചു എന്നത് ഗവർണറുടെ വ്യാജ പ്രചരണമാണ്. പ്രോട്ടോകോള്‍ മറികടന്നാണ് ഗവർണർ കാറില്‍നിന്ന് പുറത്ത് ഇറങ്ങിയത്. ജനാധിപത്യ പരമായ പ്രതിഷേധത്തെ അക്രമമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത് എന്നും വാർത്താ കുറിപ്പില്‍ പറയുന്നു.