ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരേ വീണ്ടും അസമില്‍ ആക്രമണമുണ്ടായെന്ന് കോണ്‍ഗ്രസ്. സംഭവത്തിന് പിന്നില്‍ ബിജെപിയാണ് എന്നാണ് ആരോപണം.
യാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്‍റെ വാഹനമാണ് ബിജെപി പ്രവർത്തകർ ആക്രമിച്ചതായി റിപ്പോർട്ട്.
അക്രമികള്‍ വാഹനം തടഞ്ഞ് നിർത്തി ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ കീറിയെറിഞ്ഞു. വാഹനത്തിന് ഉള്ളിലേയ്ക്ക് വെള്ളമൊഴിച്ചെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ അടക്കം ജയ്റാം രമേശ് പുറത്ത് വിട്ടിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് എന്നാണ് ആരോപണം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ജയ്റാം രമേശ് ന്യായ് യാത്രയ്ക്ക് നേരേ വീണ്ടും ആക്രമണമുണ്ടായെന്ന വിവരം പങ്കുവച്ചത്.