ബ്രൂണെയിലെ തലസ്ഥാനമായ ബന്ദര്‍ സെരി ബെഗവാനിലെ സ്വര്‍ണ്ണ താഴികക്കുടമുള്ള പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. നിലവില്‍ ബ്രൂണെ എയര്‍ഫോഴ്‌സില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി സേവനമനുഷ്ഠിക്കുകയാണ് മതീൻ . വധു ഒരു ഫാഷൻ ബ്രാൻഡിന്റെ ഉടമയും ഒരു ടൂറിസം ബിസിനസിന്റെ സഹസ്ഥാപകയും ആണ്. കൂടാതെ പിതാവായ ബോള്‍കിയയുടെ പ്രധാന ഉപദേശകരില്‍ ഒരാളുടെ ചെറുമകളാണ് വധുവായ അനിഷ റോസ്ന എന്നും റിപ്പോര്‍ട്ടുകളുണ്ട്.
‘ഹോട്ട് റോയല്‍’ എന്ന് വിശേഷിപ്പിക്കുന്ന രാജകുമാരൻ മതീന് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സും ഉണ്ട്. നിലവില്‍ മതീനെ കിരീടാവകാശിയാക്കാൻ സാധ്യതയില്ലെങ്കിലും ചാള്‍സ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണം, 2022 ല്‍ എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം എന്നിവയുള്‍പ്പെടെയുള്ള ചില സുപ്രധാന അന്താരാഷ്ട്ര നയതന്ത്ര പരിപാടികളില്‍ പിതാവിനൊപ്പമെത്തിയത് അദ്ദേഹത്തിന് ഏറെ ജനശ്രദ്ധ നല്‍കിയിരുന്നു. അതേസമയം സുല്‍ത്താൻ സര്‍ ഹാജി ഒമര്‍ അലി സൈഫുദ്ദീന്റെ മൂത്ത മകനായ ബോള്‍കിയ, ഇംഗ്ലണ്ടിലെ സാൻഡ്‌ഹര്‍സ്റ്റ് പട്ടണത്തിലെ റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്നാണ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
എണ്ണയും പെട്രോളുമാണ് ബ്രൂണയിലെ സമ്ബത്തിന്റെ പ്രധാന ഉറവിടം. 2017-ല്‍, ബോള്‍ക്കിയ സുല്‍ത്താനായി അധികാരമേറ്റത്തിന്റെ 50-ാം വാര്‍ഷികം ബ്രൂണെ ആഘോഷിച്ചിരുന്നു. മൊത്തം 5,765 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ബ്രൂണെയ്ക്ക് ദക്ഷിണ ചൈനാ കടലിനോട് ചേര്‍ന്ന് ഏകദേശം 161 കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്. 2023 ലെ കണക്കനുസരിച്ച്, ഏറ്റവും ധനിക രാജ്യമായ ബ്രൂണെയില്‍ 4,84,991 ആളുകളുണ്ട്. എന്നാല്‍ 2019 ലെ ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം, ഇവിടുത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 26 ശതമാനം കുടിയേറ്റക്കാരാണ് എന്നാണ് വിലയിരുത്തല്‍.