കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ച പശ്ചാത്തലത്തില്‍ പരോക്ഷ വിമര്‍ശനവുമായി നായര്‍ സര്‍വിസ് സൊസൈറ്റി.
രാഷ്ട്രീയത്തിന്‍റെ പേരില്‍ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
‘ജനുവരി 22ന് അയോധ്യയില്‍ ശ്രീരാമതീര്‍ത്ഥ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠാചടങ്ങില്‍ കഴിയുമെങ്കില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണ്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്ട്രീയത്തിന്‍റെ പേരുപറഞ്ഞ് ആ സംരംഭത്തെ ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയെന്നുവേണം പറയാൻ. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപ്പാര്‍ട്ടികളോ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കും’ -പ്രസ്താവനയില്‍ പറയുന്നു.
എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടിയോ അല്ല എൻ.എസ്.എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വരവിശ്വാസത്തിന്‍റെ പേരില്‍ രാമക്ഷേത്രത്തിന്‍റെ നിര്‍മാണഘട്ടം മുതല്‍ എൻ.എസ്.എസ് ഇതിനോട് സഹകരിച്ചിരുന്നു -ജി. സുകുമാരൻ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.