ബര്‍ലിന്‍: കൊളോണ്‍ കത്തീഡ്രല്‍ ആക്രമിക്കാൻ പദ്ധതിയിട്ട സംഭവത്തില്‍ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാന പോലീസ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു.
നേരത്തെ, സംഭവുമായി ബന്ധപ്പെട്ട് ക്രിസ്മസ് തലേന്ന് വേസലില്‍ താജിക്ക് എന്ന യുവാവ് പിടിയിലായിരുന്നു.
താജിക്കും ഇപ്പോള്‍ പിടിയിലായവരും ഒരേ സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. മതവിദ്വേഷത്തെ തുടര്‍ന്നാണ് കത്തീഡ്രല്‍ ആക്രമിക്കാൻ പദ്ധതിയിട്ടതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.
മധ്യേഷ്യയില്‍ നിന്നുള്ള ആളുകള്‍ നിയന്ത്രിക്കുന്ന ശൃംഖല നിരവധി ഫെഡറല്‍ സംസ്ഥാനങ്ങളിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രതികളില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചു.
സംഭവത്തെ തുടര്‍ന്ന് പോലീസ് പുതുവര്‍ഷരാവില്‍ കൊളോണ്‍ കത്തീഡ്രലിന് ചുറ്റുമുള്ള സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.