വിഴിഞ്ഞം: അടിയന്തര സഹായം തേടിയെത്തിയ കപ്പലിനു വിഴിഞ്ഞം തുറമുഖത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കി അധികൃതര്‍.
രണ്ട് ജനറേറ്ററും എൻജിനും തകരാറിലായ എണ്ണക്കപ്പലിന്‍റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.
ഇതിനിടയില്‍ ഡല്‍ഹിയില്‍ നിന്നെത്തിച്ച യന്ത്ര ഭാഗങ്ങള്‍ കപ്പലിലേക്ക് കൊണ്ടുപോകാൻ ചുമതലപ്പെട്ട മാരിടൈം ബോര്‍ഡിന്‍റെ ധ്വനി എന്ന ടഗ്ഗിന്‍റെ പ്രൊപ്പല്ലറില്‍ കയര്‍ കുടുങ്ങിയതും അറ്റകുറ്റപ്പണിയെ ബാധിച്ചു. ബംഗ്ലാദേശിലെ ചിറ്റാഗോഗ് തുറമുഖത്ത് നിന്നും ഷാര്‍ജയിലേക്ക് പോകുന്ന വഴി ഗാബോണ്‍ ഫ്ലാഗ് എണ്ണക്കപ്പലായ എംടിഎംഎസ്‌ജി യാണ് രണ്ട് ദിവസം മുമ്ബ് വിഴിഞ്ഞം തുറമുഖത്തെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ എത്തിയത്. മുംബയില്‍ നിന്നുള്ള രണ്ട് ടെക്നീഷ്യൻമാരും സ്പെയര്‍ പാര്‍ട്ട്സുകളും തുറമുഖത്ത് എത്തിച്ചു. തകരാര്‍ പരിഹരിച്ച് കപ്പല്‍ നാളെ മടങ്ങും.