തിരുവനന്തപുരം: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഉലക നായകൻ കമല്‍ ഹാസന് ആംശസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അതുല്യനടനും പ്രിയ സുഹൃത്തുമായ കമല്‍ ഹാസനു ജന്മദിനാശംസകള്‍ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മതനിരപേക്ഷ, പുരോഗമനാശയങ്ങള്‍ മുറുകെപ്പിടിക്കുന്ന പൊതുപ്രവര്‍ത്തകൻ കൂടിയാണദ്ദേഹമെന്നും, കലാമേഖലയിലെ സംഭാവനകള്‍ക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധത അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ ഇടം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുല്യനടനും പ്രിയ സുഹൃത്തുമായ കമല്‍ ഹാസനു ജന്മദിനാശംസകള്‍. നടനെന്നതിനുപരി സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമല്‍ ഹാസൻ. മതനിരപേക്ഷ, പുരോഗമനാശയങ്ങള്‍ മുറുകെപ്പിടിക്കുന്ന പൊതുപ്രവര്‍ത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകള്‍ക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ വലിയ ഇടം നല്‍കി. കേരളത്തെ സ്വന്തം നാടെന്ന നിലയില്‍ കാണുന്ന കമല്‍ നാം കൈവരിച്ച സാമൂഹിക പുരോഗതിയില്‍ അഭിമാനം കൊള്ളുന്നു. പ്രിയ കമല്‍ ഹാസന് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും ഹൃദയപൂര്‍വ്വം നേരുന്നു.
ഉലക നായകൻ കമല ഹാസൻ ഇന്ന് 69-ാം ജന്മദിനം ആഘോഷിക്കെ, ആരാധാകര്‍ക്ക് സമ്മാനമായി പുതിയ ചിത്രം പ്രഖ്യാപിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട കമല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്, കമലും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തയാറാകുന്നത്. ‘നായകൻ’ പുറത്തിറങ്ങി 35 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഇന്നലെ പുറത്തുവിട്ടു.
ഇന്നേ വരെ കാണാത്ത ലുക്കില്‍ ഉലക നായകൻ അവതരിച്ചതും എ.ആര്‍. റഹ്മാന്‍റെ ത്രില്ലിങ് സംഗീതത്തിന്‍റെ അകമ്ബടിയിലും തയാറാക്കിയിരിക്കുന്ന മൂന്ന് മിനിറ്റ് വീഡിയോ പ്രേക്ഷകര്‍ക്ക് വിരുന്നായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കമല്‍ എത്തുന്നത്. ‘നായകനി’ലെ കഥാപാത്രത്തിന്‍റെ പേര് വേലു നായ്ക്കര്‍ എന്നായിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും വേഷമിടുന്നുണ്ട്.