തിരുവനന്തപുരം പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ചിറയിൻകീഴ് സ്വദേശി ആകാശ്, ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ റഹ്മാൻ, നഗരൂര്‍ സ്വദേശി സഫീര്‍ എന്നിവരാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് തിരുവനന്തപുരം പെരുമാതുറ മാടൻവിളയില്‍ കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിലെത്തിയ നാലംഗ സംഘം വീടിനുനേരെ വീര്യം കൂടിയ പടക്കമെറിയുകയായിരുന്നു. ജംഗ്ഷനില്‍ നിന്നവര്‍ക്ക് നേരെയും ആക്രമണമുണ്ടായി. മാടൻവിള സ്വദേശികളായ അര്‍ഷിത്, ഹുസ്സൈൻ എന്നീ യുവാക്കള്‍ക്ക് പടക്കമേറില്‍ പെരിക്കേറ്റിരുന്നു. ഈ യുവാക്കള്‍ ഇപ്പോള്‍ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണ കാരണം വ്യക്തമല്ല. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.