അഷ്കിലോണ്‍: പാലസ്തീൻ പോരാട്ടത്തേക്കാള്‍ ഇസ്രയേലില്‍ ഭീതി പരക്കുന്നത് നാട്ടില്‍ കടന്നുകൂടിയ ഹമാസ് ഭീകരന്മാരെ കുറിച്ച് ഓര്‍ത്ത്.
പല ഘട്ടങ്ങളിലായി വേഷം മാറി കടന്നുകൂടിയ ഇവര്‍ ഇപ്പോഴും ഒറ്റതിരിഞ്ഞ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസ് ഉപയോഗിച്ച ഷെല്ലുകള്‍ മനുഷ്യനിര്‍മ്മിതമാണ്. വ്യാപകമായി ഷെല്ലാക്രമണം നടത്തിയാണ് ഹമാസ് ഇസ്രയേലിനെ ഞെട്ടിച്ചത്. ആക്രമണം നിരവധി പേരുടെ ജീവൻ അപഹരിച്ചു.
ഇവര്‍ക്ക് പുറമേ ഇസ്രയേലുകാരായ മുസ്ലീങ്ങള്‍ പാലസ്തീനായി നടത്തുന്ന പ്രതിഷേധം അങ്ങിങ്ങുണ്ട്.
യാതൊരുവിധ അക്രമണങ്ങളും ഏശാത്ത ജെറുസലേമില്‍ തീര്‍ത്ഥാടകരായ 55 മലയാളികളുള്ളതായി റിപ്പോര്‍ട്ടുണ്ട്. അഷ്കിലോണില്‍ ഷെല്ലാക്രമണത്തില്‍ കണ്ണൂര്‍ സ്വദേശി ഷീജ ആനന്ദിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. യുദ്ധത്തില്‍ പരിക്കേറ്റ ഏക ഇന്ത്യക്കാരിയും ഇവരാണെന്നാണ് വിവരം. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ ടെല്‍ അവീവിലെ ആശുപത്രിയിലെത്തിച്ച് അടിയന്തരമായി ശസ്ത്രക്രിയ ചെയ്തിരുന്നു. അവര്‍ സുഖം പ്രാപിച്ചു വരികയാണ്. അതേസമയം ലെബനണ്‍ അതിര്‍ത്തിയില്‍ നിന്ന് തീവ്രവാദികളുടെ ഇടവിട്ട ആക്രമണമുണ്ട്.