നടൻ ഭീമൻ രഘുവിന് ഇന്ന് പിറന്നാള്‍. ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തില്‍ നിന്നാണ് അദ്ദേഹത്തിനു ‘ഭീമൻ രഘു’ എന്ന പേരു വന്നത്.
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം പുതിയ ചിത്രങ്ങളില്‍ ഹാസ്യ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. 953 ഒക്ടോബര്‍ 6-ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ മുനിസിപ്പല്‍ കമ്മീഷണര്‍ ആയിരുന്ന കെ.പി.ദാമോദരൻ നായരുടെയും തങ്കമ്മയുടെയും മകനായി ജനനം. നിയമ ബിരുദം നേടിയ ശേഷം സംസ്ഥാന പോലീസില്‍ ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എസ്.
ഐ ആയി ജോലി ചെയ്യുമ്ബോള്‍ പ്രശസ്ത നടൻ മധുവുമായി പരിചയത്തിലായി. മധുവിന്റെ നിര്‍ബന്ധപ്രകാരം പിന്നെയും പൂക്കുന്ന കാലം എന്ന ചിത്രത്തില്‍ രഘു ഒരു വേഷം ചെയ്തു. വിമാനത്താവളത്തില്‍ വെച്ചു തന്നെയാണ് സംവിധായകൻ ഹസനെയും അദ്ദേഹം പരിചയപ്പെടുന്നത്. 1983-ലാണ് രഘുവിനെ നായകനാക്കി ഹസൻ ഭീമൻ എന്ന ചിത്രമൊരുക്കിയത്. ഇതിനിടെ ഡി.വൈ.എസ്.പി. റാങ്കില്‍ നില്‍ക്കുമ്ബോള്‍ അദ്ദേഹം പോലീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു.