പാകിസ്ഥാൻ പേസര്‍മാരെ ഇന്ത്യൻ മുൻനിര അവരുടെ ഈഗോ മാറ്റിവെച്ച് നേരിടണം എന്ന് ഹര്‍ഭജൻ സിംഗ്. ഷഹീൻ ഷാ അഫ്രീദിക്ക് വിക്കറ്റൊന്നും ലഭിക്കാതിരിക്കാൻ ഇന്ത്യ ശ്രദ്ധിക്കണമെന്നും മുൻ ഇന്ത്യൻ സ്പിന്നര്‍ ഹര്‍ഭജൻ സിംഗ് പറഞ്ഞു.
ഞായറാഴ്ച കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടാൻ ഇരിക്കുകയാണ്.
“ഷഹീന് വിക്കറ്റ് കിട്ടുന്നില്ലെന്ന് ഇന്ത്യ ഉറപ്പാക്കണം. അദ്ദേഹത്തിന് വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കില്‍, സമ്മര്‍ദ്ദം മറ്റ് ബൗളര്‍മാരില്‍ ആയിരിക്കും,” ഹര്‍ഭജൻ പറഞ്ഞു
“സമ്മര്‍ദ്ദം വരുമ്ബോള്‍, ലോകോത്തര ബൗളിംഗ് ആക്രമണം എന്ന് വിളിക്കപ്പെടുന്നവരുടെ തന്ത്രങ്ങള്‍ പാളും. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 300 റണ്‍സ് സ്‌കോര്‍ ചെയ്യാനാകണം ലക്ഷ്യമിടേണ്ടത് എന്നും ഹര്‍ഭജൻ കൂട്ടിച്ചേര്‍ത്തു.
“രോഹിത് ശര്‍മ്മയും ശുഭ്മാൻ ഗില്ലും ആദ്യ 15 ഓവര്‍ പുതിയ പന്തിനെതിരെ കളിക്കുകയാണെങ്കില്‍, ഇന്ത്യ പിന്നെ കുഴപ്പത്തിലാകുമെന്ന് ഞാൻ കരുതുന്നില്ല. ഗില്ലും രോഹിതും കോഹ്‌ലിയും നന്നായി കളിക്കേണ്ടത് പ്രധാനമാണ്, പുതിയ പന്തുമായി പാകിസ്ഥാൻ പേസര്‍മാരെ നേരിടുമ്ബോള്‍ ഇന്ത്യൻ ബാറ്റര്‍മാര്‍ തങ്ങളുടെ ഈഗോ മാറ്റിവെക്കേണ്ടതുണ്ട്. തുടക്കത്തില്‍ ഷഹീനിന്റെ പന്തില്‍ നിങ്ങള്‍ റണ്‍സ് നേടിയില്ലെങ്കിലും പ്രശ്നമില്ല”ഹര്‍ഭജൻ പറഞ്ഞു.