കൊച്ചി: സിപിഎം നേതാവും മുന്‍ സംസ്ഥാന സമിതി അംഗവുമായ സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. മകള്‍ സുലേഖയുടെ വീട്ടില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്.
മൃതദേഹം വൈകീട്ട് മൂന്നുമണി മുതല്‍ 6 മണി വരെ കളമശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കളമശ്ശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കളമശ്ശേരി പൊതു ശ്മശാനത്തില്‍ സംസ്കാരം നടക്കും.
1985 മുതല്‍ 2012 വരെ സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു സരോജിനി. 1996-ല്‍ ആലുവയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. 1980-85 കാലത്ത് കളമശേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. സുനില്‍, സുരേഖ, സരള,പരേതയായ സുശീല എന്നിവരാണ് മക്കള്‍.