ഉത്തര്‍പ്രദേശില്‍ മുഖത്തടിയേറ്റ വിദ്യാര്‍ത്ഥിയുടെ വീട് സന്ദര്‍ശിച്ച് ആലിംഗനം ചെയ്യിത് സഹപാഠികള്‍. വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ സന്ദര്‍ശിച്ച നേതാക്കള്‍ മര്‍ദ്ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ചു.
ഇതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്.
വിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ബികെയു നേതാവ് നരേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം സഹപാഠിയാണ് വിദ്യാര്‍ത്ഥിയെ മുഖത്തടിച്ചതും മര്‍ദ്ദിച്ചതും. ഇത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിറകെ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
അതേസമയം, സംഭവത്തില്‍ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛൻ്റെ പരാതിയില്‍ മുസഫര്‍നഗര്‍ പൊലീസാണ് കേസെടുത്തത്. ഒരു മണിക്കൂര്‍ നേരം കുട്ടിയെ മര്‍ദ്ദിച്ചെന്ന് കുട്ടിയുടെ അച്ഛൻ്റെ പരാതിയില്‍ പറയുന്നുണ്ട്.