കഴക്കൂട്ടം: ജോലികഴിഞ്ഞ് രാത്രി താമസസ്ഥലത്തേക്ക് പോകുകയായിരുന്ന നാഗാലാൻഡ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം. കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ 18കാരി ആശുപത്രിയില്‍ ചികിത്സതേടി.
സംഭവത്തില്‍ മേനംകുളം മണക്കാട്ടുവിളാകം വിളയില്‍വീട്ടില്‍ അനീഷിനെ (25) തുമ്ബ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 12.10ന് ആക്കുളം ബൈപാസില്‍ കുളത്തൂര്‍ എസ്.എൻ നഗറിന് സമീപം സര്‍വിസ് റോഡിലായിരുന്നു സംഭവം. ബൈപാസിന് സമീപത്തെ റസ്റ്റാറന്റിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് മടങ്ങവേ പിന്നാലെയെത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. കുതറിമാറിയ യുവതിയെ പ്രതി സമീപത്തെ അഞ്ചടി താഴ്ചയുള്ള ഓടയിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു. ആക്രമണംതടയാൻ ശ്രമിച്ച യുവതിയുടെ മുഖത്ത് യുവാവ് അടിക്കുകയും ഓടയിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ മുഖംപിടിച്ച് ഉരക്കുകയും തലപിടിച്ച് ഇടിക്കുകയും ചെയ്തു.
ഈസമയം യുവതിയെ കൂട്ടിക്കൊണ്ടുപോകാനായി വരുകയായിരുന്ന ഭര്‍ത്താവ് നിലവിളികേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് റസ്റ്റാറന്റിലെ ജീവനക്കാരും തുമ്ബ പൊലീസും സ്ഥലത്തെത്തി. പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഭവശേഷം സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ക്കിടയില്‍ സംശയകരമായ നിലയില്‍നിന്ന യുവാവിനെ ശ്രദ്ധിക്കുകയും ഇയാളുടെ ദൃശ്യം ആക്രമണത്തിനിരയായ യുവതിയെ കാണിച്ച് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് ബൈക്ക് നമ്ബര്‍ പിന്തുടര്‍ന്ന് രാത്രിതന്നെ മേനംകുളത്തെ വീട്ടിലെത്തി തുമ്ബ എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തില്‍ അനീഷിനെ പിടികൂടുകയായിരുന്നു. യുവതിയുമായി മല്‍പിടിത്തത്തിനിടയില്‍ ചളിപുരണ്ട ഇയാളുടെ വസ്ത്രവും വീട്ടില്‍നിന്ന് അനേഷണ സംഘം കണ്ടെത്തി. മുക്കോലയ്ക്കല്‍ ജങ്ഷന് സമീപം വാടകവീട്ടില്‍ അടുത്തിടെയാണ് യുവതിയും ഭര്‍ത്താവും താമസമാക്കിയത്.
ഒരേ റസ്റ്റാറന്റിലാണ് ഇരുവരും ജോലി നോക്കുന്നത്. സംഭവദിവസം ഭര്‍ത്താവ് നേരേത്ത ജോലി കഴിഞ്ഞ് മടങ്ങിയിരുന്നു. രാത്രി 11.45ന് ജോലി കഴിഞ്ഞ് റസ്റ്റാറന്റില്‍ നിന്നിറങ്ങി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് വീട്ടിലേക്ക് നടന്ന യുവതിയെയാണ് യുവാവ് ആക്രമിച്ചത്. യുവതി റസ്റ്റാറന്റില്‍നിന്ന് ഇറങ്ങിയപ്പോള്‍തന്നെ പിന്തുടര്‍ന്ന യുവാവ് ഇടക്ക് ബൈക്ക് റോഡ് വക്കില്‍ െവച്ച് യുവതിക്കൊപ്പം നടന്ന് ആദ്യം ശല്യം ചെയ്യുകയും പിന്നീട് ആക്രമണത്തിന് മുതിരുകയുമായിരുന്നു.