ചെന്നൈ: ഓസ്കാര്‍ പുരസ്ക്കാരം നേടിയ എലിഫന്‍റ് വിസ്പറേഴ്സ് ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാക്കള്‍ ചൂഷണം ചെയ്തെന്ന ആരോപണത്തില്‍ നിന്നും പിന്‍മാറി ആനപരിപാലകരായ ബെല്ലിയും ബൊമ്മനും.
നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് ബെല്ലിയും ബൊമ്മനും വക്കീല്‍ നോട്ടീസ് അയച്ചതായി വിവരം പുറത്തുവന്നിരുന്നു. ഈ ദമ്ബതികളെ ഡോക്യുമെന്‍ററിയുടെ “യഥാര്‍ത്ഥ ഹീറോകള്‍” എന്ന് പറഞ്ഞ് പരസ്യം ചെയ്തിട്ടും അവര്‍ക്ക് അവാര്‍ഡില്‍നിന്നുള്ള സാമ്ബത്തിക നേട്ടങ്ങളൊന്നും ലഭിച്ചില്ലെന്നായിരുന്ന ആരോപണം.
എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് പ്രകാരം ബൊമ്മൻ ആരോപണങ്ങള്‍ പിന്‍വലിച്ചുവെന്നാണ് വിവരം. ആരാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് തനിക്ക് അറിയില്ലെന്ന് ഇദ്ദേഹം പറഞ്ഞു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ കേസ് പിൻവലിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്നും ബൊമ്മന്‍ വ്യക്തമാക്കി.
അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലെന്നും ആരാണ് വക്കീലെന്നോ, വക്കീലോ നോട്ടീസ് അയച്ചത് ആരാണെന്നോ അറിയില്ലെന്ന് ബൊമ്മന്‍ പറഞ്ഞു. കാര്‍ത്തികി നന്നായി സംസാരിച്ചു, അവര്‍ സഹായിക്കുമെന്ന് പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമോ എന്ന് ചോദിച്ചപ്പോള്‍, കേസില്‍ എന്ത് ചെയ്യാനാണ് അവര്‍ എന്നെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ബൊമ്മന്‍റെ മറുപടി.