Saturday, April 20, 2024
HomeIndiaതട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വോട്ടെടുപ്പില്‍ നിന്ന് പിന്‍വലിപ്പിക്കുന്നു: എഎപി

തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വോട്ടെടുപ്പില്‍ നിന്ന് പിന്‍വലിപ്പിക്കുന്നു: എഎപി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചതായി എഎപി.

സൂറത്ത്(ഈസ്റ്റ്) സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാലയെ തട്ടിക്കൊണ്ടുപോയെന്ന് എഎപി ട്വീറ്റ് ചെയ്തിരുന്നു.

തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥിയുടെ വീഡിയോ എഎപി ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസില്‍ പോലീസുകാരുടെ അകമ്ബടിയോടെ എത്തുന്ന സ്ഥാനാര്‍ത്ഥിയുടെ വീഡിയോയാണ് എഎപി ട്വീറ്റ് ചെയ്തത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസിലേക്ക് 500 പോലീസുകാര്‍ വളഞ്ഞാണ് ജരിവാലയെ കൊണ്ടുവന്നതെന്ന് മുതിര്‍ന്ന എഎപി നേതാവ് മനീഷ് ശിശോധ്യ ആരോപിച്ചു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനായി സമ്മര്‍ദ്ദമുണ്ട്. തിരഞ്ഞെടുപ്പ് ഓഫീസില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുകയും പോലീസുകാര്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ് ഇത് ജനാധിപത്യത്തിന് തുറന്ന ഭീഷണിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് പറയാന്‍ ആഗ്രഹിക്കുന്നതായും ഉടനടി നടപടി സ്വീകരിക്കണമെന്നും ശിശോധ്യ പറഞ്ഞു.

ഒരു സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി. തോക്കിന്‍മുനയില്‍ നിര്‍ത്തി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ അടിയന്തരാവസ്ഥ എന്തായിരിക്കും? അതിനാല്‍ ഞങ്ങള്‍ ഉടനടി നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെന്ന് ശിശോധ്യ ട്വിറ്ററില്‍ കുറിച്ചു.

പോലീസും ബിജെപി ഗുണ്ടകളും ചേര്‍ന്ന് സൂറത്ത് ഈസ്റ്റ് സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാലയെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വലിച്ചിഴച്ചത് എങ്ങനെ എന്ന് കാണുക എന്നെഴുതി എഎപി നേതാവ് രാഘവ് ഛദ്ദയും വീഡിയോ പോസ്റ്റ് ചെയ്തു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന പ്രയോഗം തന്നെ ഒരു തമാശയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular