Friday, March 29, 2024
HomeIndiaറഷ്യന്‍ എണ്ണ ഇറക്കുമതി ഇരട്ടിയാക്കാന്‍ ഒരുങ്ങി ഇന്ത്യ

റഷ്യന്‍ എണ്ണ ഇറക്കുമതി ഇരട്ടിയാക്കാന്‍ ഒരുങ്ങി ഇന്ത്യ

വന്‍ ഡിസ്കൗണ്ടില്‍ ലഭിക്കുന്ന റഷ്യന്‍ ക്രൂഡോയിലിന്റെ ഇറക്കുമതി കൂട്ടാന്‍ ഇന്ത്യയുടെ നീക്കം. അടുത്ത ആറുമാസത്തേക്ക് കൂടി റഷ്യന്‍ കമ്ബനികളുമായി എണ്ണ ഇറക്കുമതിക്കുള്ള കരാറില്‍ ഏര്‍പ്പെടാനാണ് പൊതുമേഖലയിലെ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയും സ്വകാര്യ കമ്ബനികളായ റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, റഷ്യന്‍ കമ്ബനിയായ റോസ്‌നെഫ്‌റ്റിന്റെ തന്നെ ഭാഗിക ഉടമസ്ഥതയിലുള്ള നയാര എനര്‍ജി എന്നിവയും ശ്രമിക്കുന്നത്.

ഡിസ്കൗണ്ടിന് പുറമേ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തിന്റെ ഇന്‍ഷ്വറന്‍സ്, ഷിപ്പിംഗ് ഫീസ് ചെലവുകളും റഷ്യന്‍ കമ്ബനികള്‍ വഹിക്കും.

റഷ്യയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും പ്രതിഷേധം വകവയ്ക്കാതെയാണ് ഇന്ത്യ റഷ്യന്‍ എണ്ണ വന്‍തോതില്‍ വാങ്ങുന്നത്. റഷ്യ-യുക്രെയിന്‍ യുദ്ധത്തിന് മുമ്ബ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയില്‍ 10-ാമതായിരുന്ന റഷ്യ ഇപ്പോള്‍ നാലാമതാണ്.

ഏപ്രിലില്‍ 72 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യ ഡിസ്കൗണ്ടില്‍ വാങ്ങിയത്. മേയില്‍ ഇത് 2.4 കോടി ബാരലായി. ഈമാസത്തെ ഇറക്കുമതി 2.8 കോടി ബാരലായിരിക്കുമെന്ന് അറിയുന്നു. അടുത്തമാസത്തോടെ ഇത് ഇരട്ടിയാക്കാനാണ് ശ്രമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular