Friday, March 29, 2024
HomeIndiaഭാര്യയെയും മകനെയും കഴുത്ത് ഞെരിച്ച്‌ കൊന്നു; കുടുംബ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ കുറ്റസമ്മതം; പ്രതി ഒളിവില്‍

ഭാര്യയെയും മകനെയും കഴുത്ത് ഞെരിച്ച്‌ കൊന്നു; കുടുംബ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ കുറ്റസമ്മതം; പ്രതി ഒളിവില്‍

ന്യൂഡല്‍ഹി: 40കാരന്‍ ഭാര്യയെയും മകനെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഇയാള്‍ കുടുംബ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു.
ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഡല്‍ഹിയിലെ ഗീത കോളനിയിലാണ് സംഭവം.

സാമ്ബത്തിക പ്രശ്‌നങ്ങളാണ് കൊലയ്ക്കുള്ള കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഡല്‍ഹിയിലെ ഗീത കോളനിയില്‍ പലചരക്ക് കട നടത്തുന്ന പ്രതി സച്ചിന്‍ കൃത്യം നടത്തിയ ശേഷം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

35 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കട്ടിലിലും 15 വയസ്സുള്ള മകന്റെ മൃതദേഹം തറയിലും കിടക്കുന്ന നിലയിലായിരുന്നു. ഇരുവരെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ഗീത കോളനിയിലെ ഒരു വീടിന്റെ രണ്ടാം നിലയിലാണ് കുറ്റകൃത്യം നടന്നത്. പ്രതിയുടെ അമ്മയാണ് കുറ്റകൃത്യത്തെക്കുറിച്ച്‌ തങ്ങളെ അറിയിച്ചത്. കുറ്റകൃത്യത്തിന് പിന്നിലെ കാരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ സാമ്ബത്തികകാരണമാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

മലപ്പുറം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണ്ണവും 50, 000 രൂപയും മോഷ്ടിച്ചു. വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മകളുടെ വിവാഹത്തിനായി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്.

വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാവ് താഴത്തെ നിലയിലെ മുഴുവന്‍ വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയത്. വിഷുവിന് കണികാണാനായി ഉരുളിയില്‍ സൂക്ഷിച്ച സ്വര്‍ണ മോതിരവും കവര്‍ന്നിട്ടുണ്ട്. കിടപ്പ് മുറികളിലെ അലമാറകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്.

തുടര്‍ന്ന് കല്‍പകഞ്ചേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഡ് സ്‌ക്വാഡിലെ ചാര്‍ലി എന്ന നായ മണം പിടിച്ച്‌ സമീപത്തെ ആളൊഴിഞ്ഞ പറമ്ബിലൂടെ നടന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിന് സമീപത്ത് നിന്നു. ഇതിലൂടെയാണ് മോഷ്ടാവ് കവര്‍ച്ചക്കെത്തിയതെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular