Tuesday, April 23, 2024
HomeKeralaവെടിവെപ്പ്: സനലിന്‍റെ മരണത്തോടെ ഇല്ലാതായത് കുടുംബത്തിന്‍റെ ഏക ആശ്രയം

വെടിവെപ്പ്: സനലിന്‍റെ മരണത്തോടെ ഇല്ലാതായത് കുടുംബത്തിന്‍റെ ഏക ആശ്രയം

ചെറുതോണി: മൂലമറ്റത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ബസ് കണ്ടക്ടറായ സനലിന്‍റെ മരണത്തോടെ ഇല്ലാതായത് ഒരു കുടുംബത്തിന്‍റെ ഏക ആശ്രയം.

കീരിത്തോട് ടൗണിന് സമീപം താമസിക്കുന്ന പാട്ടത്തില്‍ സാബുവിന്‍റെയും വത്സലയുടെയും രണ്ടു മക്കളില്‍ മൂത്തവനാണ് സാബു. ഇളയ മകള്‍ സബിത ഭര്‍ത്താവ് മനുവിനോടൊപ്പം മുണ്ടക്കയത്താണ് താമസം.

കീരിത്തോട് ടൗണില്‍ ഒന്നര സെന്‍റ് ഭൂമി മാത്രമാണ് ഈ കുടുംബത്തിന്‍റെ സമ്ബാദ്യം. പിതാവ് സാബു രോഗബാധിതനായി കിടപ്പിലാണ്. സാബുവിന്‍റെ സഹോദരി പുത്രിയാണ് ഇസ്രായേലില്‍ അടുത്തിടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ. ഒരു വര്‍ഷമായി മൂലമറ്റത്തുള്ള ബസുടമയുടെ കീഴില്‍ ജോലിചെയ്യുകയായിരുന്നു സനല്‍. മാസത്തിലൊരിക്കലേ വീട്ടില്‍ വരാറുള്ളൂ. കിട്ടുന്ന ശമ്ബളം മറ്റ് ബസുകളിലെ ജീവനക്കാര്‍ വഴി വീട്ടിലേക്ക് കൊടുത്തയക്കുകയായിരുന്നു പതിവ്. ഇതിനിടെ സനലിന് വിവാഹാലോചനകളും നടക്കുന്നുണ്ടായിരുന്നു. സൗമ്യയുടെ അപ്രതീക്ഷിത വേര്‍പാടിന്‍റെ വേദന മാറുംമുമ്ബേ മറ്റൊരു ദുരന്തംകൂടി തേടിയെത്തിയതിന്‍റെ ആഘാതത്തിലാണ് കുടുംബം. സനലിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച കീരിത്തോട്ടിലെ കുടുംബവീട്ടില്‍ എത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular